കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമായ ബിജെപി ദേശീയ കൗണ്‍സിലിനുള്ള വിപുലമായ ഒരുക്കങ്ങള്‍ കോഴിക്കോട്ടു തുടങ്ങി. 35 വിഭാഗങ്ങളിലായി രൂപീകരിച്ച ഉപസമിതികളുടെ പ്രാഥമിക യോഗങ്ങള്‍ രണ്ടു ദിവസങ്ങളിലായി കോഴിക്കോട് പൂര്‍ത്തിയായി. ദേശീയ നേതാക്കളായ ബി.എല്‍. സന്തോഷ്, അരവിന്ദ് മേനോന് എന്നിവരുടെ സാനിധ്യത്തിലായിരുന്നു ഉപസമിതി യോഗങ്ങള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.ംടി. രമേശ്, കെ. സുരേന്ദ്രന് എന്നിവരാണ് ഉപസമിതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ബിജെപി ദേശീയ സമ്മേളനം ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. ഈ ചരിത്ര സംഭവത്തെ അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും ഉള്‍പ്പടെ അതിവിശിഷ്ട വ്യക്തികളുടെ സാന്നിധ്യം മൂന്നു ദിവസം കോഴിക്കോടുണ്ടാകും. ഇത് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതിനനുസരിച്ച പരിപാടികളാണ് തയ്യാറാക്കുന്നത്. കുറ്റമറ്റ ആസൂത്രണത്തിലൂടെ സമ്മേളനം വിജയിപ്പിക്കുന്നതിലൂടെ പുതിയമേഖലകളില്‍ സ്വാധീനമുറപ്പിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
ജോര്‍ജ്ജ് കുര്യന് (പ്രോഗ്രാം), അഡ്വ ബി ഗോപാലകൃഷ്ണന് (സ്വീകരണം), അഡ്വ. ജെ ആര് പത്മകുമാര്‍(മാധ്യമ വിഭാഗം), സി കൃഷ്ണകുമാര്‍(കാര്യാലയം), സജിശങ്കര്‍ (സാംസ്കാരികം), വികെ സജീവന് (രജിസ്ട്രേഷന്) എന്‍ ശിവരാജന് (ഭക്ഷണം) , അഡ്വ കെ.പി പ്രകാശ്ബാബു (സുരക്ഷ), അഡ്വ കെ ശ്രീകാന്ത് (ഓഡിറ്റോറിയം) കെ രഞ്ജിത് (സ്റ്റേജ്) കെ നാരായണന് മാസ്റ്റര്‍ (ശബ്ദവും വെളിച്ചവും) കെ സദാനന്ദന് (കുടിവെള്ളം) എംസി ശശീന്ദ്രന് (പാര്‍ക്കിംഗ്) വിജയകൃഷ്ണന്(ഫോട്ടോ) പ്രേമന് മാസ്റ്റര്‍ (ആരോഗ്യം) എംപി രാജന്(അഗ്നിശമനം) യാഗാ ശ്രീകുമാര്‍ (പ്രദര്‍ശിനി) പി സത്യപ്രകാശ് (പുസ്തകശാല) രാമചന്ദ്രന് (ശുചീകരണം) ജിജി ജോസഫ് (അലങ്കാരം) എംബി രാജഗോപാല്‍ (കണക്ക്) സിപി സതീശന്(കംപ്യൂട്ടര്‍) എ കെ നസീര്‍ (സര്‍ക്കാര്‍ അനുമതി) സി ശിവന്‍കുട്ടി(ആതിഥ്യം) എംഎസ് സമ്പൂര്‍ണ്ണ(വനിത) അഡ്വ പി സുധീര്‍(താമസ സൗകര്യം) വിവിരാജേഷ്(ഗതാഗതം) രാംദാസ് മണലേരി(നഗരാലങ്കാരം) ആര് എസ് രാജീവ് (അച്ചടി) വി വി രാജന്(പബ്ലിസിറ്റി) ,ഷാജുമോന്‍ വട്ടേക്കാട് (സന്നദ്ധ പ്രവര്‍ത്തനം), വി ഉണ്ണികൃഷ്ണന് (യാത്ര) ബിജു ഇലങ്കുഴി (സമ്മാനം) എന്നിവരുടെ നേതൃത്വത്തിലാണ് ഉപസമിതികളുടെ പ്രവര്‍ത്തനം. ഉപസമിതിയോഗങ്ങളില് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, എം ഗണേശന്, കെ സുഭാഷ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: