ഹരിപ്പാട്: പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ഓട്ടോഡ്രൈവറായ ഗൃഹനാഥന് ജീവനൊടുക്കി. കാര്‍ത്തികപ്പള്ളി മുളമൂട്ടില്‍ തെക്കതില്‍ കൃഷ്ണകുമാര്‍ (കുമാര്‍ -48) ആണ് തൂങ്ങിമരിച്ചത്. സിപിഎമ്മുകാരനാണ് കൃഷ്ണകുമാര്‍.
മരുമകള്‍ സോണിയയെ ശല്യം ചെയ്ത അയല്‍വാസിയ്ക്കെതിരെ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിക്കാരനായ കൃഷ്ണകുമാറിനെ വീട്ടിലെത്തി തൃക്കുന്നപ്പുഴ സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ എന്‍. രാജേഷും(കുഞ്ഞുമോന്) മറ്റുപോലീസുകാരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ മനംനൊന്ത് കഴിഞ്ഞദിവസം ഉച്ചയോടെ പോലീസിനെതിരെയും ക്വാട്ടേഷന് സംഘത്തെക്കൊണ്ട് ഭീഷണിപ്പെടുത്തിയ അയല്‍വാസിയായ ഉണ്ണിയ്ക്കെതിരെയും പോസ്റ്ററെഴുതി ചുവരില്‍ ഒട്ടിച്ച് വച്ചശേഷം വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന്റെ ഉത്തരവാദി തൃക്കുന്നപ്പുഴ അഡീഷണല്‍ എസ്ഐയ്ക്കും മരുമകളെ ശല്യം ചെയ്ത ഉണ്ണിക്കുമാണെന്ന് എഴുതിയിട്ടുണ്ട്.
ഒരു വര്‍ഷത്തിന് മുമ്പ് പരിസരത്ത് താമസമാക്കിയ ഉണ്ണി എന്നയാള്‍ കൃഷ്ണകുമാറിന്റെ മരുമകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഇതിനെതിരെ കൃഷ്ണകുമാറിന്റെ ഭാര്യ സോമിനിയും മരുമകളും അഞ്ചുദിവസത്തിന് മുമ്പ് തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്കി. ഉണ്ണിയുടെ ഫോണ്‍ നമ്പര്‍ സഹിതം നല്കിയ പരാതിയില്‍ അഞ്ചുദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല.
കഴിഞ്ഞ ദിവസം രാത്രി മാവേലിക്കരയിലുള്ള ചിലരെത്തി കൃഷ്ണകുമാറിനേയും മകന് നിധിനേയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുമുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥനെത്തി കൃഷ്ണകുമാറിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കൃഷ്ണകുമാര്‍ പോലീസിന് നല്കിയ പരാതിയുമായി ബന്ധപ്പെട്ട് എതിര് കക്ഷിയായ ഉണ്ണിയുടെ വീട്ടിലെത്തി അന്വേഷിക്കാനോ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനോ പോലീസ് തയ്യാറായില്ല.
മുഖ്യമന്ത്രി പിണറായി വിജയനും ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. മൃതദേഹം കായംകുളം താലൂക്കാശുപത്രിയില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. കായംകുളം ഡിവൈഎസ്പി സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു. മകള്‍: മായ, മരുമകന്: രാജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: