ചെന്നൈ: എസ്ആര്‍എം സര്‍വകലാശാല ചാന്‍സലര്‍ ടി.ആര്. പച്ചമുത്തു എന്ന പാരിവേന്ദ്രയെ ചെന്നൈ സെന്‍ട്രല്‍ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ പ്രവേശന തട്ടിപ്പുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ സിനിമാ നിര്‍മ്മാതാവ് മദനെ കാണാതായതിനാണ് അറസ്റ്റ് .
എസ്ആര്‍എം കല്പിത സര്‍വകലാശാലയുടെ കീഴില്‍ എഞ്ചിനിയറിങ് , മെഡിക്കല്‍ കോളേജുകളും സ്ക്കൂളുമുണ്ട്. ചാന്‍സലറുടെ പ്രധാനസഹായിയായ മദനെ മാസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു. മെഡിക്കല്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കോടികള്‍ പിരിച്ചശേഷമാണ് ഇയാളെ കാണാതായത്. തിരോധാനം സംബന്ധിച്ച് മദന്റെ ബന്ധുക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: