തലശ്ശേരി: എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം സിപിഎം ക്രിമിനലുകള്‍ തലശ്ശേരി മണ്ഡലത്തില്‍ ഭീകരത സൃഷ്ടിക്കുന്നതായി പരാതി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളായ കൊപ്പരക്കളം ഓണിയന്‍ സ്കൂള്‍, ഇല്ലത്ത് താഴെ, കല്ലില്‍ താഴെ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ് സിപിഎം. കൊപ്പരക്കളത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും അടിച്ച് തകര്‍ക്കുകയും റോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓണിയന്‍ സ്കൂളിന് സമീപമുള്ള പന്ന്യന്നൂര്‍ സ്മാരക ബസ് ഷെല്‍ട്ടര്‍ പൊളിക്കുകയും അവിടെയുണ്ടായിരുന്ന യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് സി.എം.ജിതേഷിന്റെ മോട്ടോര്‍ സൈക്കിള്‍ അടിച്ച് തകര്‍ക്കുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിയുകയും കല്ലില്‍താഴെ ബിജെപി ഓഫീസ് തകര്‍ക്കുകയും ചെയ്തു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോടിയേരി ബാവച്ചിമുക്ക്, കൊളശ്ശേരി, പുതിയബസ്സ്റ്റാന്റ്, പുന്നോല്‍ മാടപ്പീടിക നങ്ങാറത്ത് പീടിക എന്നീ പ്രദേശങ്ങളില്‍ സ്ഥാപിച്ച പതാകയും കൊടിമരവും നശിപ്പിച്ചു. ശോ’ായാത്രയില് പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ വിവിധ സ്ഥലങ്ങളില്‍ സിപിഎം കൊടികള്‍ കെട്ടുകയും ശോ’ായാത്രയിലേക്ക് വരുന്ന കുട്ടികളെ വിവിധ സ്ഥലങ്ങളില്‍ തടഞ്ഞ് നിര്‍ത്തുകയും ചെയ്ത് സംഘര്‍ഷത്തിന് ശ്രമിക്കുകയാണ് സിപിഎം.
സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കുകയും അവരുടെ വീടുകള്‍ അക്രമിക്കുകയും ചെയ്യുമ്പോള്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയോ വീടുകളില്‍ റെയ്ഡ് ചെയ്യുവാനോ തയ്യാറാകാതെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് പോലീസ് ഭീകരത സൃഷ്ടിക്കുകയാണെന്നും സിപിഎം ക്രിമനിലുകളെ സഹായിക്കുന്ന പോലീസ് സമീപനത്തിലും സിപിഎം ഭീകരതയിലും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: