ഇരിട്ടി: തില്ലങ്കേരി കടുക്കാ പാലത്ത് ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡലം കാര്യവാഹ് സുജേഷ് പാലക്കലിനെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ സിപിഎം നടത്തിയ ശ്രമത്തില്‍ 25 പേര്‍ക്കെതിരെ ഇരിട്ടി സിഐ സജേഷ് വാഴവളപ്പിലിന്റെയും മുഴക്കുന്നു എസ്ഐ ഫിലിപ്പിന്റെയും നേതൃത്വത്തിലുള്ള പോലീസ് കേസ്സെടുത്തു. ശരത്ത്, ദിലീപന്, ശ്രീജിത്ത്, സന്തോഷ് തുടങ്ങി കണ്ടാലറിയാവുന്ന ഇരുപത്തഞ്ചോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ സുഹൃത്തിന്റെ വീട്ടിന്റെ വാര്‍പ്പ് പണിയുമായി ബന്ധപ്പെട്ടു എത്തിയ സുജേഷ് പാലക്കലിനെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘടിച്ചെത്തിയ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അരുണ്‍, ദീപേഷ്, സന്തോഷ് എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇവരും ചികിത്സയിലാണ്.
അതേസമയം തില്ലങ്കേരി പഞ്ചായത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. വാഹനങ്ങളെ ഒഴിവാക്കിയിരുന്നു. കട കമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടന്നു. അക്രമം പടരാതിരിക്കാന്‍ ശക്തമായ പോലീസ് സംവിധാനം മുഴ്ക്കുന്നിന്റെയും തില്ലങ്കേരി പഞ്ചായത്തിന്റെയും വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയും സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ഡോഗ് സ്ക്വാഡും ബോംബു സ്ക്വാഡും മറ്റും ആയുധനള്ക്ക് വേണ്ടി രണ്ടു പഞ്ചായത്തുകളിലേയും വിവിധ മേഖലകളില്‍ തിരച്ചില്‍ തുടരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: