കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വന്‍ ജനപങ്കാളിത്തത്തോടെ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനെതിരെ നുണപ്രചാരണവുമായി സിപിഎം. 98 കേന്ദ്രങ്ങളില്‍ മാത്രമാണ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി നടന്നതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞത്. ഇതേ ദിവസം സിപിഎം നടത്തിയ പരിപാടി 197 സ്ഥലങ്ങളില്‍ നടന്നുവെന്നും ജയരാജന് അവകാശപ്പെട്ടു. എന്നാല്‍ ജില്ലയില്‍ 300 കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി നടത്താനാണ് ബാലഗോകുലം തീരുമാനിച്ചതെന്നും അത്രയും കേന്ദ്രങ്ങളില്‍ നിശ്ചയിച്ച പ്രകാരം പരിപാടി നടന്നുവെന്നും ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് മാസ്റ്റര്‍ പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ ബഹുജന പങ്കാളിത്തമാണ് ഈവര്‍ഷ ത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ലഭിച്ചത്. പരിപാടിയില്‍ ജനപങ്കാളിത്തം കുറക്കാന്‍ സിപിഎം നിരവധി നുണപ്രചാരണം നടത്തിയിരുന്നു. രണ്ട് സംഘടനകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പോലും പല കോണുകളില്‍ നിന്നും കിംവദന്തി പരന്നിരുന്നു. തങ്ങളുടെ നുണപ്രചാരണം മുഖവിലക്കെടുക്കാതെ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ ആയിരങ്ങള്‍ അണിനിരന്നതില്‍ പ്രകോപിതരായാണ് സിപിഎമ്മുകാര്‍ തില്ലങ്കേരിയില്‍ ശോഭായാത്രക്ക് നേരെ അക്രമം നടത്തിയത്.
ബാലഗോകുലം പ്രവര് ത്തകരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് സംഘര് ഷം ഒഴിവാക്കാനായത്. സിപിഎം നടത്തിയ പരിപാടി പൊളിഞ്ഞതിലുള്ള ജാള്യത മറച്ച് വെക്കാനാണ് ജയരാജന് തന്നെ നേരിട്ട് നുണപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: