കണ്ണൂര്‍: മത്സ്യവില്പനക്കാരനായ വൃദ്ധനെ അക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍മൂന്ന് യുവാക്കളെ ടൗണ്‍ പോലീസ് പിടികൂടി. മേലെ ചൊവ്വ പാതിരിപ്പറമ്പിലെ മനോജ് നിവാസില്‍ വി.മനോജ് എന്ന ആശാരി മനോജ് (28), മാട്ടൂല്‍ സൗത്തിലെ സി.ഫായിസ് (28), ഇരിട്ടി പുന്നാട്ടെ പി.കെ.സജേഷ് (29) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ പിണറായി കിഴക്കുംഭാഗത്തെ തെക്കെയില്‍ ഹൗസില്‍ പി.ബാലന്റെ (65) കൈയ്യില്‍ നിന്നും പത്തൊമ്പതിനായിരം രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. മത്സ്യവില്‍പ്പനക്കാരനായ ബാലന് മത്സ്യവില്പന കഴിഞ്ഞ് നാട്ടിലേക്ക് ബസ്കയറാന്‍ പുതിയ ബസ്സ്റ്റാന്റിലേക്ക് നടന്നുപോകുമ്പോള്‍ താവക്കര അണ്ടര്‍ബ്രിഡ്ജിന് സമീപം വെച്ച് മൂന്ന് പേരും ബലം പ്രയോഗിച്ച് പണവും മൊബൈല്‍ ഫോണും തട്ടിപ്പറിക്കുകയായിരുന്നു. ഇയാള്‍ ഉടന്‍ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ തെരച്ചലിലാണ് മൂവരും പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: