കണ്ണൂര്‍: പാലക്കാട് ചിതലിലെ എന്ന ഗ്രാമത്തില്‍ നെയ്തെടുത്ത ചിതലിപ്പട്ടുമായി ഖാദി മേള. കോട്ടനിലും സില്‍ക്കിലും പാരമ്പര്യ തനിമയോടെ നെയ്തെടുത്ത കോട്ടന്‍ സാരികള്‍, സില്‍ക്ക് സാരികള്‍ എന്നിവയ്ക്കു പുറമെയാണ് ചിതലിപ്പട്ട് ഇത്തവണ മേളയെ ശ്രദ്ധേയമാക്കുന്നത്. ഇതിനു പുറമെ ഡ്യൂപ്പിയോണ് ഓര്‍ഡിനറി ഡിസൈന്‍ സാരിയും ഈ വര്‍ഷത്തെ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയിലെ ആകര്‍ഷണീയ ഇനങ്ങളില്ലൊന്നാണ്.
ആവശ്യക്കാര്‍ക്ക് ആറര മീറ്റര്‍ വച്ച് മുറിച്ചുകൊടുക്കുന്നതാണ് ചിതലിപ്പട്ടിന്റെ പ്രത്യേകത. മീറ്ററിന് 810 രൂപയാണു വില. 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. 3100 മുതല്‍ 8500 രൂപ വരേയാണ് ഡ്യൂപ്പിയോണ് ഓര്‍ഡിനറി ഡിസൈന്‍ സില്‍ക്ക് സാരികളുടെ വില. സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ എന്നിവയ്ക്കു പുറമെ ഗ്രാമവ്യവസായ ഉത്പന്നങ്ങളും മേളയില്‍ ലഭ്യമാണ്. ചൂരല്‍ ഉത്പന്നങ്ങളായ മോഹന്‍ ബോക്സ് സോഫ, സ്ക്വയര്‍ സോഫ്, ബോക്സ് ചെയര്‍, ഡീലക്സ് ചെയര്‍, കൂവല്‍, ചെയര്‍, അനിയത്തിപ്രാവ് ഊഞ്ഞാല് തുടങ്ങിയ ചൂരല്‍ ഉത്പന്നങ്ങളുമുണ്ട്.ഖാദി തുണിത്തരങ്ങള്‍ക്ക് 35 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. പത്തുദിവസം പിന്നിട്ടപ്പോള്‍ കണ്ണൂരിലെ നില്പന 75 ലക്ഷം പിന്നിട്ടതായി ഖാദി കേന്ദ്രം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: