തൊടുപുഴ: മോഷണം നടത്തി മടങ്ങവെ കുട്ടിക്കള്ളന് പോലീസ് പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ 1.30 യോടെയാണ് രാമപുരം സ്വദേശിയായ 16കാരന് കരിങ്കുന്നത്തിന് സമീപത്ത് നിന്നും തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലീസിന്റെ പിടിയിലാകുന്നത്. മോഷ്ടിച്ച് സ്കൂട്ടറില്‍ കറങ്ങി നടന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടിക്കള്ളന് മോഷണം നടത്തിയത്. ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുക്കുന്നതിനിടെയാണ് പ്രതി വലയിലായത്. കരിങ്കുന്നം സുബ്രമണ്യക്ഷേത്രത്തിലെ ഭണ്ഡാരക്കുറ്റിയും, ചുങ്കം പള്ളിയിലെ നേര്‍ച്ചപ്പെട്ടിയും കുത്തി തുറന്ന് പണം കവര്‍ന്ന ശേഷം രാമപുരത്തിന് മടങ്ങുന്നതിനിടെയാണ് അറസ്റ്റ്.
പ്രതിയുടെ പക്കല്‍ നിന്നും തൊണ്ടിമുതലുമായി ചില്ലറയടക്കം 580 രൂപയും കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ കുട്ടിമോഷ്ടാവ് പോലിസിനെ വട്ടംകറക്കിയതിനുശേഷമാണ് കുറ്റം സമ്മതിച്ചത്. കുട്ടിമോഷ്ടാവ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം മോഷണക്കുറ്റം സമ്മതിച്ചു. വാഹനത്തിന്റെ രേഖ പരിശോധിച്ചപ്പോള്‍ പ്രതി നല്കിയ വിവരം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. പാലയില്‍ നിന്നുമാണ് പ്രതി സഞ്ചരിച്ച റ്റിവിഎസ് വീഗോ മോഷ്ടിച്ചത്. പാലായില്‍ നിലവില്‍ ഇതില്‍ കേസെടുത്തിട്ടുണ്ടെന്ന് കരിങ്കുന്നം എസ്ഐ ക്ലീറ്റസ് കെ ജോസഫ് പറഞ്ഞു. ബൈക്ക് വാങ്ങുന്നതിനായി മാല പൊട്ടിച്ച കേസിലും പ്രതിയ്ക്കെതിരെ കുറവിലങ്ങാട് 2015ല്‍ കേസുണ്ട്. കരിങ്കുന്നം പോലീസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഇന്നലെ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: