കോട്ടയം: പ്രതിപക്ഷദൗത്യം ഏറ്റെടുത്ത ബിജെപി സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ബദലാകുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കുന്ന ഇടതു ഭരണത്തിനെതിരെ ചെറുവിരലനക്കാന്‍ പോലും കോണ്‍ഗ്രസ്സിനാകുന്നില്ല. എന്നാല്‍, പാഠപുസ്തക അച്ചടിയിലെ കാലതാമസം വരെ എത്തിനില്‍ക്കുന്ന ഇടതുഭരണത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ശക്തമായ പോരാട്ടമാണ് ബിജെപി നടത്തുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ അന്വേഷിച്ചാല്‍ പലരും കുരുങ്ങും.
അതിനാലാണ് ഇടതുസര്‍ക്കാരിനോട് കോണ്‍ഗ്രസ് മൃദുസമീപനം പുലര്‍ത്തുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തോടെ യുഡിഎഫ് ദുര്‍ബ്ബലമായി. പരാജയത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലിയുള്ള പോര് മുന്നണിയെ വീണ്ടും ദുര്‍ബ്ബലപ്പെടുത്തി. പരാജയം വിലയിരുത്തിയ ജില്ലാകമ്മിറ്റികള്‍, ബൂത്തുതലം മുതല്‍ കോണ്‍ഗ്രസ്സ് സംഘടനാ ദുര്ബ്ബലമായെന്നാണു കണ്ടെത്തിയത്. 16 വര്‍ഷം സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്.
അന്ന് ഭാരവാഹികളായ പലരെയും പ്രായാധിക്യവും ജീവിത സാഹചര്യവും പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്നോട്ട് നയിച്ചു. ബാര്‍കോഴ മുതല്‍ റവന്യൂഭൂമി ഇടപാടുവരെയുള്ള അഴിമതിക്കഥകള്‍ മുന്നണി നേതാക്കള്‍ പറഞ്ഞുതുടങ്ങിയതോടെ യുഡിഎഫ് ദുര്‍ബ്ബലമായി. ഇത് കേരള കോണ്‍ഗ്രസിന്റെ മുന്നണിവിടല്‍ വരെയെത്തി. മുന്നണിയിലെ രണ്ടാം കക്ഷിയായ ലീഗും കോണ്‍ഗ്രസ് നേതാക്കളുടെ ഐക്യമില്ലായ്മ പരാജയകാരണമായെന്ന് കണ്ടെത്തി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടതുമുന്നണിയുമായുള്ള രഹസ്യ ബാന്ധവം പുറത്തായതോടെ ചെറുകക്ഷികള്‍ നിരാശയിലാണ്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ സംഘടനാ പാടവത്തിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: