മൂന്നാറില്‍: പാവപ്പെട്ട കര്‍ഷകരെ കബളിപ്പിച്ച് 18 ലക്ഷത്തോളം രൂപ തട്ടിയതായി പരാതി. മെഡിക്കല്‍, വിദ്യാഭാസ ലോണ്‍ തരപ്പെടുത്തി തരാം എന്നും പറഞ്ഞാണ് വനിത പണം തട്ടിയത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവത്തില്‍ ആദ്യം പരാതിയുമായി പണം തട്ടിയ നല്ലതണ്ണി സ്വദേശി എസക്കറിയമ്മാള് തന്നെ എത്തിയത്. മുന്‍പ് താല്കാലിക സര്‍ക്കാര്‍ ജോലി നോക്കിയ ഇവര്‍ അവിടെ നിന്നും ലഭിച്ച ബന്ധം ഉപയോഗിച്ചാണ് 20ലധികം കര്‍ഷകരില്‍ നിന്നും പണം തട്ടിയത്. താന്‍ പലരില്‍ നിന്നായി ഇത്തരത്തില്‍ പണം വാങ്ങിയതായും ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേര് തന്നെ പറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്നുമാണ് പരാതിയില്‍ പറയുന്നത്.
അതേ സമയം പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തി. തന്റെ കള്ളി ഒളിപ്പിക്കാനാണോ ഇവര്‍ ഇത്തരത്തില്‍ ആദ്യം പരാതി നല്‍കിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കര്‍ഷകര്‍ ഈ വിഷയത്തില്‍ പണം നഷ്ടപ്പെട്ടതായി കാട്ടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം പരാതിക്കാരിയെ പ്രതി ചേര്‍ത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: