മലപ്പുറം: സ്വകാര്യ ആശുപത്രികളുടെ കീഴിലുള്ള നേഴ്സിങ് കോളേജില്‍ ലൗ ജിഹാദ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. മലപ്പുറത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ കോളേജുകളുമുള്ളത് പെരിന്തല്‍മണ്ണയിലാണ്.
ഇവിടെ നിന്നുതന്നെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പ്രമുഖ ആശുപത്രി ഗ്രൂപ്പിന്റെ കോളേജിലെ വിദ്യാര്‍ത്ഥിനിയായ നിലമ്പൂര്‍ സ്വദേശിനി മതം മാറിയതോടെയാണ് ഇത് ചര്‍ച്ചയായത്. ഇതേ കോളേജില്‍ നിന്ന് രണ്ടുമാസത്തിനിടെ നാല് പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിന് വിധേയരായിട്ടുണ്ട്. സഹപാഠികളായ മുസ്ലീം പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് ജിഹാദികള്‍ വലവിരിച്ചിരിക്കുന്നത്.
സഹപാഠികളായ ആണ്‍കുട്ടികളിലും കോളേജ് ജീവനക്കാരിലും ജിഹാദികളുണ്ട്. മുസ്ലീം പെണ്‍കുട്ടികളെ ഉപയോഗിച്ച് ഫോണ്‍ നമ്പര്‍ കൈവശപ്പെടുത്തുകയാണ് ആദ്യപടി. ഫോണ്‍ വിളികളിലൂടെ വലയില്‍ വീഴ്ത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ നേരിട്ട് കാണാന്‍ ശ്രമിക്കും. അതിനും വേദിയൊരുക്കുന്നത് പെണ് ജിഹാദികളാണ്. പെരുന്നാള്‍ പോലുള്ള വിശേഷ ദിവസങ്ങളില്‍ അവരുടെ വീട്ടില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച പിന്നീട് പ്രണയമായി വളരുകയും അവസാനം മതപരിവര്‍ത്തനം വരെയെത്തും കാര്യങ്ങള്‍.
കാണാതായ നിലമ്പൂര്‍ സ്വദേശിനിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടി മതംമാറി വിവാഹം കഴിച്ചിരുന്നു. ഇതിനെ കുറിച്ച് കോളേജില്‍ അന്വേഷിച്ചപ്പോള്‍ മകള്‍ പ്രണയിച്ച് ഒളിച്ചോടിയതിന് ഞങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്നാണ് രക്ഷിതാക്കള്‍ക്ക് കിട്ടിയ മറുപടി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: