മ്യൂണിക്ക്: ജര്‍മ്മന്‍ ബുന്ദസ് ലീഗിന്റെ പുതിയ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് മിന്നുന്ന തുടക്കം. ആദ്യ മത്സരത്തില്‍ അവര്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രമനെ തകര്‍ത്തുവിട്ടു. പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ തകര്‍പ്പന്‍ ഹാട്രിക്കക്ക് വിജയത്തിന് മാറ്റുകൂട്ടി.
കഴിഞ്ഞ യൂറോ കപ്പില്‍ നിറംമങ്ങിയ ലെവന്‍ഡോവ്സ്കി ബയേണിന് വേണ്ടി മികച്ച കളി പുറത്തെടുത്തു. കളിയുടെ ഒമ്പതാം മിനിറ്റില്‍ സാബി അലോണ്‍സോ ബോക്സിന് പുറത്തുനിന്ന് പായിച്ച തകര്‍പ്പന്‍ വോളിയിലൂടെയാണ് ബയേണ്‍ ഗോള്‍ നേട്ടത്തിന് തുടക്കമിട്ടത്. 13-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയിലൂടെ ലീഡ് ഉയര്‍ത്തി.
സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി ബോക്സില്‍ പ്രവേശിച്ച ശേഷം പോളിഷ് താരം പായിച്ച ഷോട്ട് വലയില്‍ കയറുകയായിരുന്നു. പിന്നീട് 46-ാം മിനിറ്റിലും 77-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും ലക്ഷ്യം കണ്ട് ലെവന്‍ഡോവ്സ്കി ഹാട്രിക്ക് തികച്ചു. 66-ാം മിനിറ്റില്‍ ഫിലിപ്പ് ലാം, 73-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി എന്നിവരും ബയേണിനായി ലക്ഷ്യം കണ്ടതോടെ ബയേണിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: