കുടിയേറാന്‍ ഭൂമിയല്ലാതെ മറ്റൊരു ഗ്രഹം അന്വേഷിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. തൊട്ടയല്പക്കത്തു തന്നെയൊരു ഗ്രഹമുണ്ട്. പേര് പ്രോക്സിമ സെന്റൗറി. ഭൂമിയില്‍ നിന്നുള്ളദൂരം നാല് പ്രകാശവര്‍ഷം. പ്രോക്സിമയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ ഉറച്ച വിശ്വാസം.
അതുകൊണ്ടു തന്നെ ജീവന്റെ നിലനില്‍പ്പിനും സാധ്യത ഉറപ്പ്. ചുവന്ന ഒരു കുള്ളന്‍ നക്ഷത്രമാണ് പ്രോക്സിമയുടെ സൂര്യന്. കുള്ളന്‍ നക്ഷത്രത്തെ വലംവെയ്ക്കാന് 11.2 ദിവസം മതി പ്രോക്സിമയ്ക്ക്. ഇവയ്ക്ക് ഇടയിലുള്ള ദൂരം 70 ലക്ഷം കിലോമീറ്റര്‍. ഒരുപാട് പ്രകാശപൂരിതമായ ഗ്രഹമൊന്നുമല്ല പ്രോക്സിമ.നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനും സാധ്യമല്ല. കത്തിജ്വലിക്കുന്ന രണ്ട് നക്ഷത്ര ജോഡികളായ ആല്‍ഫ സെഞ്ച്വറി എബിയുടെ സാമീപ്യമാണ് കാരണം. ഹാര്‍പ്സ് സ്പെക്ടോഗ്രാഫ്് ഉപയോഗിച്ചാലേ പ്രോക്സിമയെ കാണാനാകൂ.
പ്രോക്സിമയെ വിടാതെ പിന്തുടരുന്ന ശാസ്ത്രജ്ഞരാണ് ലണ്ടനിലെ ക്വീന്‍ മേരി സര്‍വ്വകലാശാലയിലെ ഗ്വിലന് ആംഗ്ളാസ് എസ്ക്യൂഡും സംഘവും. 2013 ല്‍ കണ്ടെത്തിയതാണ് ഗ്വില്ലനും കൂട്ടരും പ്രോക്സിമയെ. പിന്നെ നിരന്തര വീക്ഷണവും പരീക്ഷണങ്ങളുമായിരുന്നു. ഒടുവിലാണ് ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: