തുറവൂര്‍(ആലപ്പുഴ): കാലടി സംസ്കൃത സര്‍വ്വകലാശാലാ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിലെ മലയാളം അദ്ധ്യാപകനും വിമര്‍ശകനുമായ ഡോ. ഷാജി ജേക്കബി(48)നെതിരെ പ്രതികരിക്കേണ്ടിവന്നത് നിവൃത്തികേടുകൊണ്ടാണെന്ന് വിദ്യാര്‍ത്ഥികള്‍. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗമായ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ പകര്‍ത്തിയതിന്റെ പേരിലാണ് അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ അദ്ധ്യാപകനാണ് ഇയാളെന്നും അച്ചടക്ക നടപടിയുടെ ഭാഗമായാണ് തുറവൂരിലേക്ക് സ്ഥലംമാറ്റിയതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
അവധിയിലായിരുന്ന ഷാജി കഴിഞ്ഞദിവസം രാവിലെയാണ് കോളേജിലെത്തിയത്. സ്റ്റാഫ് റൂമില്‍ വിശ്രമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ചില വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദ്ദിച്ചെന്നാണ് ഷാജി ജേക്കബ്ബിന്റെ പരാതി. കുത്തിയതോട് പോലീസെത്തി അദ്ധ്യാപകനെ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്എഫ്ഐയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അദ്ധ്യാപകനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയലേക്ക് മാറ്റി.
ഒരാഴ്ച മുമ്പാണ് ഷാജി വിദ്യാര്‍ത്ഥിനിയുടെ വീഡിയോ പകര്‍ത്തിയത്. വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാള്‍ കോളേജില്‍ നിന്ന് വിട്ടുനിന്നത്. ഷാജിക്കെതിരെ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയ കുറ്റത്തിന് കേസെടുത്തു. അതിനിടെ അദ്ധ്യാപകനെ മര്‍ദ്ദിച്ചുവെന്ന പേരില്‍ എസ്എഫ്ഐക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഷാജിയെ കോളേജില്‍ നിന്നും പുറത്താക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും എസ്എഫ്ഐ മുന്നറിയിപ്പു നല്കി. ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഷാജി മുമ്പ് ജോലി ചെയ്തിരുന്ന കലാലയങ്ങളിലും ഇത്തരം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അദ്ധ്യാപകനെ മര്‍ദ്ദിച്ചിട്ടില്ലെന്നും നിവൃത്തികേടുകൊണ്ട് പ്രതികരിക്കുക മാത്രമാണുണ്ടായതെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു.
ഷാജി മുന്‍പും പ്രതി
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രത്തിലെ മലയാള അദ്ധ്യാപകന് ഡോ. ഷാജി ജേക്കബിനെ കാലടി മുഖ്യ കേന്ദ്രത്തില്‍നിന്ന് സ്ഥലംമാറ്റിയത് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയെത്തുടര്‍ന്ന്.
ഒന്നരവര്‍ഷം മുന്‍പ് ഇവിടെ മുഖ്യ കേന്ദ്രം അദ്ധ്യാപകനായിരുന്ന ഷാജിക്കെതിരെ, ഗവേഷണ വിദ്യാര്‍ത്ഥിനികളായ ആറ് പേരെ വീട്ടില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുവാന്‍ ശ്രമിച്ചെന്ന് വകുപ്പ് മേധാവി ഡോ.കെ.എസ്. രവികുമാറിനാണ് പരാതി കിട്ടിയത്.
പരാതി വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും കൈമാറി. തുടര്‍ന്ന് ഷാജിയെ തുറവൂര്ക്കു മാറ്റി. പ്രവേശന കവാടത്തിന് മുന്പില് ശ്രീശങ്കരന്റെ പ്രതിമ സ്ഥാപിക്കരുതെന്ന് വാദിച്ച് ജെഎന്‍യുവിന്റെ ചെറുപതിപ്പാകുന്ന സര്‍വകലാശാലയെ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഇടത് അദ്ധ്യാപക സംഘടന അസ്യൂട്ടിന്റെ ഭാരവാഹിയായിരുന്നു ഷാജി. പീഡനത്തെ തുടര്‍ന്ന് സ്ഥലംമാറ്റിയപ്പോള്‍ ഇടതുബുദ്ധിജീവിയും എഴുത്തുകാരനുമായ ഷാജിയെ പുറത്താക്കാന്‍ അസ്യൂട്ട് തയ്യാറാകാത്തത് സംഘടനയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയപ്പോഴും സംഘടനയില്‍ അംഗമാണ്. സര്‍വകലാശാലയില്‍ എത്തുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥിനികളെ പണം നല്കി സഹായിച്ച് വീട്ടില്‍ വരുത്തി മോശമായി ഷാജി പെരുമാറുന്നു എന്നാണ് ആരോപണം. അധ്യാപികമാരും ഷാജിക്കെതിരെ മോശമായി പെരുമാറിയതിന് വാട്ട്സ് ആപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും പ്രതികരിച്ചിരുന്നു.
പിഎസ്സി ചെയര്മാന് ഡോ. കെ.എസ്.രാധാകൃഷ്ണന് വി.സി ആയിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥികളെ രംഗത്ത് ഇറക്കി സര്‍വകലാശാല ആസ്ഥാനത്ത് ശ്രീശങ്കര പ്രതിമയ്ക്ക് മുന്പില് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അടിവസ്ത്രങ്ങള്‍ തൂക്കിയും ഇറച്ചി പാചകം ചെയ്തും നടത്തിയ ആഭാസ സമരത്തിന് നേതൃത്വം കൊടുത്തത് ഷാജിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: