കൊച്ചി: അശരണര്‍ക്കും അവശര്‍ക്കും നല്കുന്ന ക്ഷേമപെന്‍ഷനുകളില്‍ കൈയ്യിട്ടുവാരാന്‍ സിപിഎം നീക്കം. പെന്‍ഷനുകള്‍ സഹകരണ സംഘങ്ങള്‍ വഴിയാക്കുന്നതിന്റെ മറവിലാണ് ലക്ഷക്കണക്കിന് വരുന്ന പെന്‍ഷന്‍കാരില്‍ നിന്ന് വിഹിതം പറ്റുക.
ഓരോ പെന്‍ഷന്‍കാരനും നൂറു രൂപ പാര്‍ട്ടിക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. സിപിഎം കഴിഞ്ഞ ദിവസം പ്രാദേശികതലത്തില്‍ പെന്‍ഷന്‍കാരുടെ യോഗം വിളിച്ചിരുന്നു. പെന്ഷന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നും പങ്കെടുത്തില്ലെങ്കില്‍ പുതിയ തീരുമാന പ്രകാരമുള്ള പെന്ഷന് വീടുകളില്‍ എത്തിക്കില്ലെന്നും പറഞ്ഞ് നിര്‍ബന്ധമായാണ് എല്ലാവരെയും പങ്കെടുപ്പിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ പെന്‍ഷന്‍കാരില്‍ നിന്ന് 20 രൂപ വീതം പാര്‍ട്ടി വിഹിതമായി വാങ്ങിയിരുന്നു. ഇതാണ് നൂറു രൂപയായി വര്‍ദ്ധിപ്പിച്ചത്. ഇതിനു പുറമേ പെന്‍ഷനില്‍ നിന്ന് സഹകരണ സംഘത്തിന് 10 രൂപയും, വിതരണം ചെയ്യുന്നയാള്‍ക്ക് 40 രൂപയും നല്‍കണമെന്നും പറയുന്നു. അതേസമയം, വ്യക്തമായ നിര്‍ദ്ദേശങ്ങളില്ലാതെയാണ് പെന്ഷന് വിതരണം തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സഹകരണ സംഘം ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: