തിരുവനന്തപുരം: ചരിത്രകാരന്മാര് ബോധപൂര്‍വ്വം തമസ്ക്കരിച്ച നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശികളെ തേടിയുള്ള ഭാരതീയ വിചാരേകന്ദ്രത്തിന്റെ വിചാരസത്രത്തിന് പ്രൗഢഗംഭീര തുടക്കം. കേരളമോഡല്‍ എന്ന് കൊട്ടിഘോഷിച്ച് ചിലരുടെ ഇഷ്ടത്തി
നനുസരിച്ച് എഴുതപ്പെട്ട സാംസ്ക്കാരിക ചരിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുത വിചാരകേന്ദ്രം ഇതിനുമുമ്പ് പുറത്ത്കൊണ്ടുവന്നിരുന്നു. കേരളമോഡല്‍ എന്നത് ഇല്ലായെന്ന വസ്തുത ചൂണ്ടിക്കാട്ടിയത് പ്രബുദ്ധകേരളം അന്ന് ചര്‍ച്ചചെയ്തിരുന്നു.
കേരളത്തിലെ സാംസ്ക്കാരിക പൈതൃകത്തെ കമ്മ്യൂണിസ്റ്റ്കാരുടെ നേതൃത്വത്തില്‍ ദേശവിരുദ്ധ കാഴചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് കേരള നവോത്ഥാന പ്രസ്ഥാനത്തെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാക്കി. ഇത്തരത്തില്‍ കേരളത്തിലെ നിലവിലെ സാമൂഹിക കലാവസ്ഥയെ ബന്ധപ്പെടുത്തിയാണ് നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശികളെ തേടി ഇന്നലെ വിചാരകേന്ദ്രത്തില്‍ ആരംഭിച്ച വിചാരസത്രത്തിലെ പ്രബന്ധങ്ങളും ചര്‍ച്ചകളും. നടന്നത്
പ്രബുദ്ധ സദസ്സിനു മുന്നില്‍ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് സത്രത്തിനു തിരിതെളിച്ചപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബംഗം അശ്വതിതിരുനാല്‍ ഗൗരി ലക്ഷമീഭായി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട ചരിത്ര സത്യം ചൂണ്ടിക്കാട്ടി. ശങ്കരാചാര്യരെ മനപൂര്‍വ്വം തമസ്ക്കരിക്കുന്നതും, ക്ഷേത്രപ്രവേശന വിളംബരം പോലുള്ളയവയുടെ മുഖ്യശില്പികളെ ബോധപൂര്‍വ്വം മറന്നതാരെന്ന് കണ്ടെത്തണമെന്നും അശ്വതിതിരുനാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രസര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ ജി. ഗോപകുമാറും അശ്വതിതിരുനാളിന്റെ അഭിപ്രായത്തെ സാധൂകരിച്ചു.
തിരുവിതാംകൂറില്‍ പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് പിന്‍ബലമേകി നാട്ടുരാജ്യമായ കാശ്മീരിലും ഇതേ പ്രഖ്യാപനം നടത്തി. സാമൂഹികപരമായ ഒരുപാട് വിപ്ലവങ്ങള്‍ നടന്ന നാടാണ് നമ്മുടേത്. ഇതേ തുടര്‍ന്നാണ് ചിത്തിര തിരുനാള്‍ മഹാരാജാവിനോട് തന്റെ പേരിലുള്ള മഹാത്മ എന്ന വാക്ക് രാജാവിന്റെ പേരിനോട് ചേര്‍ക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടത്. തമിഴ് നാട്ടില്‍ ഇന്നും ക്ഷേത്രങ്ങളില്‍ അയിത്തം നിലനില്ക്കുമ്പോള് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ അയിത്തം മാറ്റാന്‍ ക്ഷേത്രപ്രവേശനം വിളംബരം നടന്നു. കേരളം വികസിക്കാത്തതിന് കാരണം മലയാളത്തെ മറന്ന്കൊണ്ടുള്ള പോക്കാണ്. വിദേശത്ത് വച്ച് രണ്ടു മലയാളികള്‍ തമ്മില്‍ കണ്ടാല്‍ മലയാളം സംസാരിക്കില്ല. കുളച്ചല്‍ തുറമുഖനിര്‍മ്മാണത്തിന് മേല്‍ക്കോയ്മ ഉണ്ടാകാന്‍ കാരണം മലയാളിക്ക് ഐക്യമില്ലാത്തതാണെന്നും ഗോപകുമാര്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ ചിത്രത്തെക്കുറിച്ച് ഇരുപതില്‍ അധികം പ്രബന്ധങ്ങള്‍ സത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
സത്രം ഇന്ന് സമാപിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസിന്റെ അദ്ധക്ഷതയില്‍ ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് സത്രത്തെക്കുറിച്ച് അവലോകനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: