കൊട്ടാരക്കര: പട്ടികജാതി പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കൊട്ടാരക്കരയില്‍ നടന്ന ഭാരതീയ ജനതാ പട്ടികജാതിമോര്‍ച്ച ജില്ലാഭാരവാഹിയോഗം ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തില്‍ പട്ടികജാതി പീഡനങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. അന്തിയുറങ്ങാനും ശവം ദഹിപ്പിക്കാനും ഒരുപിടി മണ്ണിനുവേണ്ടി സമരം ചെയ്യുന്നവരുടെ ദുരിതം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് കടുത്ത മനുഷ്യാവകാശലംഘനമാണ്. അരിപ്പയിലുള്പ്പടെ നടക്കുന്ന ഭൂസമരങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ.പി.അരുള്‍ ഉദ്ഘാടനം ചെയ്തു. മോര്‍ച്ച ജില്ലാപ്രസിഡന്റ് നെടുമ്പന ശിവന് അധ്യക്ഷനായിരുന്നു. മഠത്തില്‍ ശശി, ജില്ലാജനറല്‍സെക്രട്ടറിമാരായ രാജഗോപാല്‍, ജനാര്ദ്ദനന്, പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: