കൊല്ലം: കൊല്ലത്ത് ബോട്ടിലിടിച്ച ചരക്കു കപ്പല്‍ എം.വി പ്രഭുദയയിലെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഐ.ജി പത്മകുമാര്‍ ചെന്നൈയിലേക്കു തിരിച്ചു. കപ്പല്‍ കേരളത്തിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ചും പ്രതികളെ കൈമാറുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് ഐജി പുറപ്പെട്ടത്.
ഇന്നലെ കപ്പല്‍ കേരള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കപ്പലിന്റെ സെക്കന്‍ഡ് ഓഫിസര്‍ കൂടിയായ മലയാളി പ്രശോഭ് സുഗതനെ കേസില്‍ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. അപകട സമയം കപ്പല്‍ നിയന്ത്രണം പ്രശോഭിന്റെ കൈകളിലായിരുന്നു. ചെന്നൈയിലേക്കുളള യാത്രാമധ്യേ കടലില്‍ വീണ പ്രശോഭ് ഇപ്പോള്‍ ശ്രീലങ്കയില്‍ ചികിത്സയിലാണ്.
അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് ആലപ്പുഴ കോടതിയില്‍ സമര്‍പ്പിക്കും. അതിനിടെ പ്രശോഭിനെ കപ്പലിലെ മറ്റ് നാവികര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പ്രശോഭിന്റെ പിതാവ് സുഗതന് ആരോപിച്ചു. മൂന്നിന് പുലര്‍ച്ചെ നാല് മണിയോടെ ജോലി കഴിഞ്ഞ് മുറിയിലേയ്ക്ക് മടങ്ങിയ പ്രശോഭിനെ കപ്പലിലെ ജീവനക്കാരില്‍ ഒരാള്‍ മുഖം മൂടിയ ശേഷം കടലിലേയ്ക്കു എറിയുകയായിരുന്നുവെന്നാണ് സുഗതന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: