ചാരുംമൂട്: ഈഴവന്റെ ഉന്നമനം ലക്ഷ്യമാക്കിയാണ് മൈക്രോഫിനാന്‍സ് വായ്പാ പദ്ധതി ആംരഭിച്ചത്. ഇനി നേരിട്ടു വനിതാസംഘങ്ങള്‍ വഴി മാത്രമെ വിതരണം ചെയ്യുകയുള്ളുവെന്നും തിരിച്ചടവ് അവരു തന്നെ നേരിട്ട് ബാങ്കില്‍ അടയ്ക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നൂറനാട് ഉളവുക്കാട് ശാഖായോഗത്തിന്റെ ഗുരുസ്തവം രചനാ ശതാബ്ദി ആഘോഷവും ഗുരുക്ഷേത്ര മകുട സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയെട്ടു ശതമാനമുള്ള ഈഴവന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നേടിയെടുക്കാന്‍ സാധിച്ചതു മൂന്നു കോളേജുകളാണ്. ന്യൂനപക്ഷ സമുദായം ചോദിച്ചാല്‍ ഉടന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു വരുന്ന കീഴ്വഴക്കമാണ് ഇതുവരെയും കണ്ടുവരുന്നത്.
ന്യൂനപക്ഷത്തിന്റെ കൈകളിലാണ് പണം. അവരാണ് സമ്പന്ന വര്‍ഗമെന്നും ഭരണം നിയന്ത്രിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.
പന്തളം യൂണിയന് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പോളിമര്‍ ടെക്നോളജിയില്‍ ഒന്നാം റാങ്ക് നേടിയ അനുശ്രുതിയെ വെള്ളാപ്പള്ളി നടേശന് പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: