ന്യൂയോര്‍ക്ക്: സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കം. .പുരുഷന്മാരില് നിലവിലെ ചാമ്പ്യന്‍ ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചും വനിതകളില്‍ ഒന്നാം നമ്പര്‍ സെറീന വില്യംസും ഒന്നാം നമ്പര്‍. സാനിയയും ബൊപ്പണയുമടക്കമുള്ള ഡബിള്‍സ് താരങ്ങള്‍ക്കു പുറമെ സിംഗിള്‍സിലും ഇത്തവണ ഇന്ത്യന്‍ പ്രാതിനിധ്യം. യോഗ്യതാ മത്സരം ജയിച്ചെത്തിയ സാകേത് മൈനേനി പ്രതിനിധി.
പുരുഷന്മാരില് ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്വിറ്റര്ലന്ഡിന്റെ സ്റ്റാനിസ്ലസ് വാവ്റിങ്ക, സ്പാനിഷ് താരം റാഫേല്‍ നദാല്‍, ക്രൊയേഷ്യയുടെ മിലോസ് റാവോനിക്ക് എന്നിവര്‍ രണ്ട് മുതല്‍ അഞ്ച് വരെ സീഡുകാര്‍. വനിതകളില്‍ ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍, സ്പെയിനിന്റെ ഗാര്‍ബിനെ മുഗുരുസ, പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്ക, റുമാനിയയുടെ സിമോണ ഹാലെപ്പ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സീഡുകാര്‍.
ദ്യോകോവിച്ചിന് ആദ്യ റൗണ്ടില്‍ പോളണ്ടിന്റെ ജെര്സി യാനോവിക്ക് എതിരാളി. മുറെ, ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് റൊസോളിനെയും; വാവ്റിങ്ക, സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്ഡാസ്കോയെയും; നദാല്‍, ഉസ്ബക്ക് താരം ഡെനിസ് ഇസ്റ്റോമിനെയും നേരിടും. സാകേതിന്റെ എതിരാളി ചെക്ക് റിപ്പബ്ലിക്കിന്റെ ജെറി വെസ്ലി. ഇതു ജയിച്ചാല്‍ കാത്തിരിക്കുന്നത് ദ്യോകോ. യോഗ്യതാ റൗണ്ടില്‍ സെര്‍ബിയയുടെ പെഡ ക്രിസ്റ്റ്യനെ തോല്‍പ്പിച്ചാണ് സാകേത് യോഗ്യത നേടിയത്.
വനിതകളില്‍ സെറീനയ്ക്ക് റഷ്യയുടെ ഏകത്റീന മകരോവ ആദ്യ എതിരാളി. കെര്‍ബറിന് സ്ലോവേനിയയുടെ പൊളോന ഹെര്കോഗും, മുഗുരസയ്ക്ക് എലിസെ മെര്‍ട്ടന്‍സും, റഡ്വാന്‍സ്കയ്ക്ക് യുഎസിന്റെ ജെസ്സിക്ക പെഗ്യൂലയും എതിരാളികള്‍. ആറാം സീഡ് വീനസ് വില്യംസിന് ഉക്രെയിന് താരം കത്രിന കൊസ്ലോവ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: