ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അനുമതിയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്. സി. ഗുപ്ത മുന്‍ നിലപാട് മാറ്റി. സിബിഐ കോടതി വിചാരണയില്‍ നിയമവിദഗ്ദ്ധന്റെ സഹായം വേണമെന്ന് അദ്ദേഹം കോടതില്‍ അഭ്യര്‍ത്ഥിച്ചു. പണില്ലാത്തതിനാല്‍ ജാമ്യം വേണ്ടെന്ന് ഗുപ്ത നേരത്തെ വ്യക്തമാക്കിയിരുന്നു.
നിയമസഹായം ആവശ്യമില്ലെന്ന മുന്‍ അഭ്യര്‍ത്ഥന തിരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിയമ സഹായം വേണ്ടെന്ന ഗുപ്തയുടെ തീരുമാനത്തിന് രാജ്യത്തെ ഐഎഎസുകാരുടെ ഇടയില്‍ വലിയ ശ്രദ്ധ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: