മീററ്റ്: മൊറാദാബാദ് കുന്ദേരിയിലും സമീപഗ്രാമങ്ങളിലും അതൊരു അസാധാരണ കാഴ്ചയാണ്. മരത്തിനു കീഴെ കിടക്കുന്ന രോഗികളും മരത്തില്‍ തൂക്കിയിട്ട ഡ്രിപ്പും. കാലിത്തൊഴുത്തിലും കാണാം രോഗികളെ. രോഗികളുടെ കാലുകള്‍ പൊള്ളുന്ന വെയിലില്‍ വലിയൊരു പാത്രത്തിലെ വെളളത്തില്‍ ഇറക്കിവെച്ചിരിക്കും. മരുന്ന് ഫലിക്കുന്നത് അപൂര്‍വ്വം, ജീവന് തിരികെ കിട്ടുന്നതും.
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലെല്ലാം ഡെങ്കു, ചിക്കുന്‍ ഗുനിയ പകര്‍ച്ചപ്പനികള്‍ അന്തമില്ലാതെ പടരുകയാണ്. ആവശ്യത്തിന് ആരോഗ്യ സംവിധാനങ്ങളില്ല. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം രോഗികള്‍ നിറഞ്ഞു. ശേഷിച്ചവര്‍ വ്യാജവൈദ്യന്മാരെ കാണും.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആരും തന്നെ ഇവിടേക്ക് എത്തിനോക്കാറില്ലെന്ന് ഗ്രാമീണറുടെ പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും കൈവെടിഞ്ഞ അവസ്ഥ. വേണ്ട ചികിത്സ കിട്ടാതെ പനി മൂര്‍ച്ഛിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: