മുംബൈ: ദിഗംബര ജെയ്ന്‍ സന്യാസി തരുണ്‍ സാഗറിനെതിരെ നടത്തിയ പ്രസ്താവനയ്ക്ക് ആംആദ്മി പ്രവര്‍ത്തകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി മാപ്പുപറഞ്ഞു.
കഴിഞ്ഞദിവസം ഹരിയാന അസംബ്ലിയില്‍ തരുണ്‍ സാഗര്‍ നഗ്നനായി പ്രസംഗിച്ചതിനെതിനെതുടര്ന്ന് ഇവരെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ ഇതൊക്കെ സംഭവിക്കുമെന്ന് വിശാല്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ആരാധകര്‍ അടക്കുമുള്ളവര്‍ പ്രതിഷേധിച്ചതോടെയാണ് വിശാല്‍ മാപ്പ് പറഞ്ഞത്.
ആപ് നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ആഭ്യന്ത്രമന്ത്രി സത്യേന്ദ്ര ജെയ്ന്‍ തുടങ്ങിയവരും വിശാലിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തി. മറ്റുസന്യാസികളെപ്പോലെയല്ല തരുണെന്നും അദ്ദേഹത്തെ അവഹേളിച്ചവര്‍ മാപ്പ് പറയണമെന്നും കേജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.
കൂടാതെ വിശാലിനുവേണ്ടി താന്‍ മാപ്പ് ചോദിക്കുകയാണെന്ന് സത്യേന്ദ്രജെയ്നും അറിയിച്ചു. ഇതോടെ തന്റെ തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുകയാണെന്നും മതവും രാഷ്ടീയവും തമ്മില്‍ ഇടകലര്ത്തരുതെന്നും വിശാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: