തിരുവനന്തപുരം: തലസ്ഥാനത്തെ സുരക്ഷാ മേഖലയിലെ വസ്ത്രവ്യാപാര ഗോഡൗണിലുണ്ടായ തീ പിടുത്തം മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയിലാക്കി. പോലീസ് ഫയര്‍ഫോഴ്സ് എന്നിവയുടെ കഠിനമായ പ്രയത്നത്തില്‍ രാത്രികഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കിയത്. കിഴക്കേകോ
ട്ട പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ രാജധാനി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോത്തീസ്, റിച്ച്മണ്ട് എന്നീ വസ്ത്രവ്യാപാരശാലകളുടെ ഗോഡൗണിലാണ് ഇന്നലെ വൈകുന്നേരം 3.30 ഓടെ വന്‍ തീപിടുത്തമുണ്ടായത്. മൂന്ന് നിലയിലായിട്ടുള്ള പോത്തീസിന്റെ ഗോഡൗണിലാണ് ആദ്യം തീപിടുത്തമുണ്ടായതായി പറയുന്നത്. തുടര്‍ന്ന് മുകളിലത്തെ നിലവിലുള്ള റിച്ച്മണ്ടിന്റെ ഗോഡൗണിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
കോടികളുടെ നഷ്ടം ഉണ്ടായതായിട്ടാണ് പറയുന്നത്. അപകടകാരണം വ്യക്തമല്ല. എന്നാല്‍ ഷോട്ട് സര്ക്യൂട്ടാകാനുള്
ള സാധ്യതയാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പോത്തീസില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസിനേയും ഫയര്‍ ഫോഴ്സിനേയും അറിയിച്ചത്. തുടര്‍ന്ന് ചാക്കയില്‍ നിന്നും ചെങ്കല്‍ചൂളയില്‍ നിന്നും ഫയര്‍ എന്‍ജിനുകള്‍ എത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പാകിയിട്ടുള്ള ഓട് പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ആള്‍ക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചു. തുടര്‍ന്ന് എത്തിയ അന്‍പതോളം ഫയര്‍ എന്‍ജിനുകളുടെ മണിക്കൂര്‍ നീണ്ട പ്രയത്നത്തില്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞു. പ്ലാസ്റ്റിക്കുകള്‍ കത്തിയ കറുത്ത പുകയില്‍പ്പെട്ട് നിരവധി രക്ഷാപ്രവര്‍ത്തകര്‍ കുഴഞ്ഞു
വീണു. ഗോഡൗണ്‍ പൂര്‍ണ്ണമായും അടച്ചുമൂടിയ നിലയിലായത് കാരണം ഗോഡൗണിന്റെ ഉള്‍ഭാഗം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. ഇവിടെ ശേഖരിച്ചിരുന്ന വസ്
ത്രങ്ങള്‍ പൂര്‍ണമായും കത്തിയമരുകയായിരുന്നു. ചിലയിടങ്ങളില്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഡോറുകള്‍ പൊളിച്ചും ഇരുമ്പ് ജനാലകള്‍ മുറിച്ചുമാറ്റിയുമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. സംഭവത്തില്‍ ആറ് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് റിച്ച്മൗണ്ട് മാര്‍ക്കറ്റിംഗ് മാനേജര്‍ ബ്രിജിന് ബാബു പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്, ഐ.ജി. മനോജ് എബ്രഹാം, കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി ശിവവിക്രം എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലെ എ.സി, സി.ഐ, എസ്.ഐമാരുടെ സംഘവും സ്പെഷ്യല്‍ പോലീസ് കമാന്‍ഡോ വിംഗ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ.പി. ജയരാജന്, എം
എല്‍എമാരായ വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍, രാഖി രവികുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, സിമി ജ്യോതിഷ്, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ്, പ്രസാദ് ബാബു, ബിജെപി കൗണ്‍സിലറായ എം.ആര്. ഗോപന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: