തിരുവനന്തപുരം: കിഴക്കേക്കോട്ടയിലേയും പരിസരപ്രദേശങ്ങളിലെയും തീ പിടിത്തം മൂന്നാം പ്രാവിശ്യമാണെന്നും കെട്ടിടങ്ങളുടെ സുരക്ഷാ വീഴ്ച പരിശോദ്ധിക്കണമെന്നും ഒ. രാജഗോപാല്‍ എംഎല്‍എ. കഴിഞ്ഞുപോയ രണ്ടെണ്ണം ചാല കേന്ദ്രമാക്കിയായിയുരന്നു. കെട്ടിടങ്ങളുടെ അശാസ്ത്രീയമായ നിര്‍മാണ രീതിയാണ് തീ പിടിത്ത സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കെട്ടിട നിര്‍മാണരംഗത്ത് വഴിവിട്ട നിയമലംഘനമാണ് നടന്നിട്ടുള്ളത്. നഗരത്തിലെ ഒട്ടുമിക്ക കെട്ടിടങ്ങള്‍ക്കും സുരക്ഷാ വീഴ്ചയുണ്ടെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി ഇത്തരം അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. രാജധാനി കെട്ടിടത്തിലുള്ള വസ്ത്രവ്യാപാര ശാലകളുടെ ഗൗഡൗണിലുണ്ടായ തീ പിടിത്തത്തെ തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നഗരത്തിലെ അനധികൃതമായി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും വ്യാപാര സ്ഥാപനങ്ങള്‍, ഗോഡൗണുകള്‍ സാധ്യമാക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും മേയര്‍ വി.കെ. പ്രശാന്ത് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: