ബിജെപി വലിയശാല കൗണ്‍സിലറുടെ ഓഫീസ് അടിച്ചു തകര്‍ത്ത നിലയില്‍
തിരുവനന്തപുരം: ബിജെപി വലിയശാല കൗണ്‍സിലര്‍ ലക്ഷ്മിയുടെ ഓഫീസ് സിപിഎം ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. ഇന്നലെ വൈകിട്ടോടെയാണ് വലിയശാല മഹാദേവക്ഷേത്രത്തിന്റെ കിഴക്കേ നടക്കുസമീപമുള്ള ഓഫീസ് അന്‍പതോളം വരുന്ന സംഘം ആക്രമിക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും സമീപത്തുണ്ടായിരുന്ന ബിജെപിയുടെ കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ
ഏതാനും ദിവസങ്ങളായി സിപിഎം ഇവിടെ സംഘര്‍ഷം നടത്താന്‍ ആസൂത്രിത നീക്കം നടത്തുകയായിരുന്നു. ഒരു മാസം മുന്‍പ് കൗണ്‍സിലര്‍ ഓഫീസില്‍ ഡിവൈഎഫ്ഐക്കാര്‍ കൊടികെട്ടിയിരുന്നു. ഇതേക്കുറിച്ച് കൗണ്‍സിലര്‍ ലക്ഷ്മി തമ്പാനൂര്‍ എസ്ഐയ്ക്ക് പരാതിയും നല്‍കിയിരുന്നു. പരാതി നല്കിയതറിഞ്ഞ സിപിഎമ്മുകാര്‍ തന്നെ കൊടി നശിപ്പിച്ചശേഷം പോലീസ് സാന്നിധ്യത്തില്‍ പ്രകടനം നടത്തി. പ്രദേശത്തെ ബിജെപി ആര്‍എസ്എസ് കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ഓഫീസില്‍ നിന്നും കൗണ്‍സിലര്‍ ലക്ഷ്മി പുറത്തിറങ്ങിയ ഉടന്‍ സംഘടിച്ചെത്തിയ ഗുണ്ടാസംഘം ഓഫീസ് ആക്രമിച്ചത്. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജ്യോതിസുനില്, മരുകന്, ഹരി, വിശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസ് ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: