തിരുവനന്തപുരം: നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശികളെ തേടി ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്ന വിചാരസത്രം ഇന്നലെ സമാപിച്ചു. കേരളത്തിലെ നിലവിലെ സാമൂഹിക കാലാവസ്ഥയെ ബന്ധപ്പെടുത്തിയാണ് പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.
പാരമ്പര്യത്തിലൂന്നിയുള്ള വിദ്യാഭ്യാസത്തിലൂടെ നടത്തിയ നവോത്ഥാനമാണ് എഴുത്തച്ഛനും ശ്രീനാരായണഗുരുവും സ്വാമി വിവേകാന്ദനും നടത്തിയതെന്ന് സമാപന സഭയില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു. ഭ്രാന്താലയമെന്ന് കേരളത്തെ വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന് അമേരിക്കയില്‍ നടത്തിയ പ്രഭാഷണത്തില്‍ കേരളത്തിലെ സ്ത്രീകളെ പ്രശംസിച്ചു. അവര്‍ സംസ്കൃതത്തില്‍ സംസാരിക്കാന്‍ തക്കവിധം വിദ്യാഭ്യാസമുള്ളവരും പൊതുസമൂഹത്തില്‍ അംഗീകാരമുള്ളവരുമായിരുന്നുവെന്ന് സ്വാമി വിവേകാനന്ദന് അഭിപ്രായപ്പെട്ടിട്ടുണ്ട്,അദ്ദേഹം പറഞ്ഞു.
കേരള നവോത്ഥാന ആശയങ്ങളെ അട്ടിമറിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ച രീതിശാസ്ത്രത്തെ തുറന്നുകാട്ടിക്കൊണ്ടാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന് സംസാരിച്ചത്. സ്വാമിവിവേകാനന്ദനെയും അരവിന്ദഘോഷിനെയും ശ്രീനാരായണഗുരുവിനെയും മഹാത്മാഗന്ധിയെയും എല്ലാം പുച്ഛിച്ച കമ്യൂണിസ്റ്റുകാരുടെ അവസരവാദ അടവുനയങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.
നവോത്ഥാന വിചാരസത്രത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സി.കെ. സുനില്‍, എ. അനീഷ്, ഹരികുമാര്‍ ഇളയിടത്ത്, എസ്.വാരിജാക്ഷന്‍, പ്രൊഫ. കൂമുള്ളി ശിവരാമന്, ഡോ.വി. രാജീവ് എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, പി. കണ്ണദാസ്, അയ്യപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: