ക്ലോണിങ് അധാര്‍മ്മികമാണെന്ന വാദം ഉയര്‍ന്നെങ്കിലും ജന്തുക്കളില്‍ പരീക്ഷിച്ചു വിജയിച്ചു. ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ഉല്‍പ്പാദന വേളയിലും ആദ്യം വ്യാപക എതിര്‍പ്പു വന്നെങ്കലും പിന്നീട് നടപ്പായി. ഇപ്പോള്‍ കൃത്രിമ മനുഷ്യനെ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്ക് ആരൊക്കെ എതിരു നിന്നാലും മുന്നോട്ടെന്ന നയവുമായി ചൈന നീങ്ങുകയാണ്.
സാമര്‍ത്ഥ്യം, ശക്തി, സൗന്ദര്യം തുടങ്ങി എല്ലാ രംഗത്തും മികച്ചവരെ കൃത്രിമമായി സൃഷ്ടിക്കുന്നതാണ് പദ്ധതി. ജനിതക പരീക്ഷണങ്ങളിലൂടെ ഇങ്ങനെയൊരു സാധ്യതയുണ്ടെന്നു വന്നപ്പോള്‍ത്തന്നെ പല രാജ്യങ്ങളും ധാര്‍മ്മികതയുടെ പേരില്‍ എതിര്‍ത്തു. ചൈന അതു വകവെക്കാതെ നീങ്ങുകയാണ്. അവിടത്തെ ശാസ്ത്ര സമൂഹത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും നല്കുന്നു. ബ്രിട്ടന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു.
ജനിതകമാറ്റ പരീക്ഷണങ്ങളില്‍ ചൈന കഴിഞ്ഞവര്‍ഷം വിജയം കണ്ടിരുന്നു. ക്രിസ്പ്ര്‍ കാസ് 9 എന്ന സാങ്കേതിക വിദ്യയില്‍ ലക്ഷ്യം കണ്ട ചൈനയുടെ അടുത്ത പദ്ധതി കൃത്രിമ മനുഷ്യന്‍തന്നെയാണ്. കാന്‍സര്‍ ചികിത്സയില്‍ ചൈന ജനിതക ചികിത്സ നടത്തുന്നുണ്ട്. എന്നാല്‍, കൃത്രിമമനുഷ്യനെ അന്താരാഷ്ട്ര സമൂഹം എതിര്ക്കാനാണിട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: