കോഴിക്കോട്: നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയ്ക്കും ആളില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടകനായെത്തിയ പരിപാടിയില്‍ പോലും മുഖ്യാതിഥികളും പാര്‍ട്ടി അണികളും എത്തിയില്ല.
ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ എം.പി. വീരേന്ദ്രകുമാര്‍ എംപി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചെങ്കിലും അദ്ദേഹം പരിപാടിക്കെത്തിയില്ല.
വീരേന്ദ്രകുമാര്‍ പരിപാടി സ്ഥലത്തേക്ക് പുറപ്പെട്ടു എന്ന വിവരം ലഭിച്ചെന്നാണ് സ്വാഗതപ്രസംഗികന്‍ പറഞ്ഞത്. മന്ത്രി ടി.പി. രാമകൃഷ്ണന് പരിപാടിയില്‍ സംബന്ധിക്കുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം പരിപാടിക്കെത്തിയില്ല. സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട്ടുണ്ടെങ്കിലും ഇവരെയൊന്നും പരിപാടിയ്ക്കെത്തിക്കാന് സംഘാടകര്‍ക്കായില്ല. സിപിഎം കോഴിക്കോട് ടൗണ്‍, നോര്‍ത്ത്, സൗത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ആയിരുന്നിട്ടുപോലും പരിപാടിക്ക് ആളെത്തിയില്ല. കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും പ്രവര്‍ത്തകര്‍ കസേരകളിലേക്ക് കയറിയിരിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പ്രസംഗിക്കുന്നതിനിടെ പറയുകയും ചെയ്തു.
പ്രസംഗത്തിലുടനീളം ആര്‍എസ്എസ്സിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് കോടിയേരി ചെയ്തത്. ജന്മാഷ്ടമി-അഷ്ടമി രോഹിണി ആഘോഷത്തിലൂടെ ശ്രീകൃഷ്ണനെ, ആര്‍എസ്എസ് വല്‍ക്കരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. കൃഷ്ണവേഷം കെട്ടിച്ച് കുട്ടികളെ ആര്‍എസ്എസ് ശാഖകളിലെത്തിക്കുകയും ആയുധധാരികളായി മാറ്റുകയും ചെയ്യുന്നുവെന്ന് കോടിയേരി പറഞ്ഞു. ക്ഷേത്രങ്ങളില്‍ നടത്തേണ്ട ജന്മാഷ്ടമി ആഘോഷം തെരുവകളിലെത്തിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: