മംഗലാപുരം: കോളേജ് കാമ്പസില്‍ തട്ടം ധരിക്കുന്നതിന് നിരോധനം. മംഗലാപുരം ശ്രീനിവാസഗ്രൂപ്പ് കോളേജ് കാമ്പസിലാണ് തട്ടം ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.
കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ വസ്ത്രധാരണ രീതിയാണ്. രണ്ടും, മൂന്നും, നാലും വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഇത് പിന്തുടരുന്നുണ്ട്. പുതിയതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളും ഈ രീതി പിന്തുടരേണ്ടതാണ്. എന്നാല്‍ ഇതിനെതിരെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കുന്ന സമയത്ത് രക്ഷിതാക്കള്‍ ഈ നിയമം അംഗീകരിച്ചിരുന്നതാണ്. അതിനുശേഷം ക്ലാസ്സുകള്‍ ആരംഭിച്ചപ്പോഴാണ് എതിര്‍ക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുമെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.
അതേസമയം തട്ടം ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണ്. ഇത് പഠനത്തെ ഒരു വിധത്തിലും ബാധിക്കുന്നില്ല. ചില വിദ്യാര്‍ത്ഥികള്‍ തട്ടം ഒരു മറയാക്കി ഹെഡ്സെറ്റ് ഉപയോഗിച്ച് പാട്ടുകളും മറ്റും കേള്‍ക്കുന്നതായി കണ്ടുവരുന്നുണ്ട്. എല്ലാവരും ഒരുപോലെ ആയിരിക്കില്ലെന്നും അതിനാല്‍ കോളേജ് അധികൃതരുടെ ഈ തീരുമാനം പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: