ചെന്നൈ: വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ പൊതുസ്ഥലങ്ങളില്‍ പതിനഞ്ചുകാരന് ഭിക്ഷയാചിച്ചു. സംഭവം ശ്രദ്ധയില്‍ പെട്ട ജില്ലാ കളക്ടര്‍ അന്വേഷണം തുടങ്ങി, എം കുന്നത്തൂര്‍ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ക്ക് ജോലി പോയി.
അച്ഛന് കൊളഞ്ഞി (45) അന്തരിച്ചു. കര്‍ഷകനായിരുന്നു. കര്‍ഷക സുരക്ഷാ പദ്ധതി പ്രകാരം കിട്ടാവുന്ന 12,500 രൂപയ്ക്ക് മകന് അജിത് മാസങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങുന്നു. ഒടുവില്‍, എം കുന്നത്തൂര്‍ വില്ലേജ് ഓഫീസര്‍, പണം അനുവദിക്കാന്‍ 3000 രൂപ കൈക്കൂലി ചോദിച്ചു.
ഈ പണം സ്വരൂപിക്കാന്‍ അജിത് യാചിക്കാന്‍ തീരുമാനിച്ചു. അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് വാങ്ങിയ കടം വീട്ടാന്‍, കൈക്കൂലി കൊടുക്കാന്‍ 3000 രൂപ വേണമെന്നും അതിന് ഭിക്ഷ നല്‍കണമെന്നുമാണ് ബാനര്‍. ബസ്സ്റ്റാന്‍ഡിലും കവലയിലും യാചിച്ച അജിത് അധികൃതരുടെ കണ്ണില്‍ പെട്ടു.
തുടര്‍ന്ന് ജില്ലാ അധികൃതര്‍ ഇടപെട്ടു. അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടു. വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യനെ അന്വേഷണ വിധേയമായി ജോലിയില്‍നിന്നു നീക്കി. കൈക്കൂലി ആവശ്യപ്പെട്ടില്ലെന്ന് അയാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: