പന്തക്കല്‍: അറസ്റ്റ് ഒഴിവാക്കാന്‍ തയ്യാറാവാത്ത എസ്ഐയെ കൈക്കൂലിവാങ്ങിയെന്നാരോപിച്ച് കുടുക്കാന്‍ ശ്രമം. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുവെച്ച് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനിടയില്‍ പിടികൂടിയ യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കടയുടമയെ അറസ്റ്റില്‍ നിന്നൊഴിവാക്കാന്‍ തയ്യാറാവാത്ത എസ്ഐയെ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് കുടുക്കാനാണ് ശ്രമം. നിരോധിത പുകിയല ഉത്പ്പന്നം വില്‍ക്കുന്നതിനിടയില്‍ കഴിഞ്ഞ ജുലൈ 26 ന് പന്തക്കന്‍ നന്മ സൂപ്പര്‍ സ്റ്റോറില്‍ വെച്ച് ബിനീഷ് രാജ് എന്ന ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കടയുമയയായ മൂഴിക്കര സൗപര്‍ണികയില്‍ നിവിന്‍ എന്നയാളുടെ അറിവോടെയാണ് നിരോധിത പാന്‍ ഉത്പ്പന്നങ്ങള്‍ താന്‍ വില്പപ്പന നടത്തിയതെന്ന് ബിനീഷ് രാജ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കരയിലെ സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും പുകയില വിരുദ്ധ സെമിനാറുകള്‍ സംഘടിപ്പിച്ചു വരികയും ചെയ്യുന്ന നിവിനിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയായിരുന്നു. എന്നാല്‍ അറസ്റ്റിന് തയ്യാറായ എസ്ഐ പി.പി.ജയരാജനെ കൈക്കൂലിക്കേസില്പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും കൈക്കൂലി ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നിരന്തര ഭീഷണി നേരിടുകയാണ് എസ്ഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: