കണ്ണൂര്‍: ഓണക്കാലത്ത് പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില, റേഷന്‍ സാധനങ്ങളുടെ മറിച്ചു വില്‍പ്പന എന്നിവ തടയുന്നതിന് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുളള ഒരു സ്ക്വാഡും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലുളള നാല് സ്പെഷല്‍ സ്ക്വാഡുകളുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കച്ചവടക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കാര്യക്ഷമമായി തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഉത്സവകാലത്തോടനുബന്ധിച്ച് ജില്ല/താലൂക്ക് തലത്തില്‍ പ്രൈസ് മോണിറ്ററിംഗ് സെല്ലുകള്‍, കണ്ട്രോള് റൂമുകള്‍ എന്നിവ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കണം. ജില്ലാ സപ്ലൈ ഓഫീസ്-0497 2700552, താലൂക്ക് സപ്ലൈ ഓഫീസ്, കണ്ണൂര്‍-0497 2700091, സപ്ലൈ ഓഫീസ്, തലശേരി-0490 2343714, സപ്ലൈ ഓഫീസ് തളിപ്പറമ്പ്-0460 2203128, സപ്ലൈ ഓഫീസ്, ഇരിട്ടി – 0490 2494930.
പ്രതികരിക്കാൻ ഇവിടെ എഴുതുക: