ഇരിട്ടി : സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം പുഷ്ടിപ്പെടുത്തുന്നതില്‍ സഹകരണ മേഖല വലിയ പങ്ക് വഹിച്ചതായും ഇതില്‍ ഏറെ പ്രാധാന്യം ക്ഷീര മേഖലക്കാണെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ക്ഷീര വികസന വകുപ്പ്, ഇരിട്ടി ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീര കര്ഷകസംഗമത്തിന്റെയും പെരുമ്പറമ്പ് ക്ഷീരസംഘം ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പരിപാടിയില്‍ എംഎല്‍എ അഡ്വ.സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല് അളന്ന കര്‍ഷകനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മയും ക്ഷീരസംഘങ്ങളില്‍ കൂടുതല്‍ പാല് അളന്നു നല്കിയ സംഘത്തിലെ കര്‍ഷകരെ പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകനും പ്രായം കൂടിയ കര്‍ഷകനെ ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസും, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കര്‍ഷകരുടെ മക്കളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.മോഹനനും പെരുമ്പറമ്പ് ക്ഷീര സംഘത്തിലെ യുവ കര്‍ഷകനെ വി.ടി.ചാക്കോയും ആദരിച്ചു. ക്ഷീരസംഘങ്ങള്‍ക്കുള്ള ധനസഹായ വിതരണം ക്ഷീരവികസന വകുപ്പ് കണ്ണൂര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ജെയിന് ജോര്‍ജ്ജും നിര്‍വഹിച്ചു. വിവിധ സംഘടനാഭാരവാഹികളും രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരുമായ വി.കെ.സുനീഷ്, പി.പി.ഉസ്മാന്, കെ.പി.നാരായണന്, സെബാസ്റ്റ്യന്‍ തുണ്ടത്തില്‍, കെ.വി.ജനാര്ദ്ദനന്, കെ.രാജന്, വി.പി.മഹേഷ്, പി.സുരേഷ് ബാബു, കെ.വി.രാമചന്ദ്രന്, കെ.ശുശീല്‍ ബാബു, വി.മോഹനന്, എന്‍.വിക്രമന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരുമ്പറമ്പ് ക്ഷീര സംഘം പ്രസിഡന്റ് വി.ബാബു സ്വാഗതവും ഇരിട്ടി ക്ഷീരവികസന ഓഫീസര്‍ രാജി.എസ് മണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ‘നല്ല പാലിന് നല്ല വില’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്ട്രോളര് രാജശ്രീ കെ. മേനോനും, ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ എടൂര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ പി.എന്‍. ഷിബുവും ക്ലാസ് നയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: