തലശ്ശേരി: ഫ്രഞ്ച് സാഹിത്യത്തിലെ പ്രൗഢമായ കവിതകള്‍ മലയാളത്തിലേക്ക് അര്ത്ഥശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത പത്രപ്രവര്ത്തകന് മംഗലാട്ട് രാഘവനെ കേരളസാഹിത്യ അക്കാദമിയും ഫ്രഞ്ച് സര്‍ക്കാറും തിരിച്ചറിഞ്ഞില്ലെന്ന് എം.മുകുന്ദന്. താന്‍ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്ത് അത്തരമൊരു ശ്രമം നടത്തിയിരുന്നെങ്കിലും വ്യക്തമല്ലാത്ത ചില കാരണങ്ങളാല്‍ അത്തരമൊരു ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും കെ.കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരദാന ചടങ്ങില്‍ സംസാരിക്കവേ എം.മുകുന്ദന് തുറന്നടിച്ചു. ചെറിയ മനുഷ്യരുടെ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത് അതുകൊണ്ട് വലിയ ചിന്തകളോ വിശാലമായ കാഴ്ചപ്പാടോ നമ്മുടെ മുന്നില്‍ തെളിയുന്നില്ല. സമൂഹത്തെ മുന്നോട്ടു നയിച്ച വലിയ മനുഷ്യര്‍ എളിയ ജീവിതം നയിച്ച് വലുതായവരാണ് ഇത്തരം വലിയ വ്യക്തിത്വങ്ങള്‍ നമുക്ക് വഴി ചൂണ്ടാന്‍ ഇല്ലെന്നിരിക്കെ വലിയ മനുഷ്യരുടെ ഓര്‍മ്മകള്‍ മാത്രമാണ് നമ്മുക്ക് വഴികാട്ടിയായിട്ടുള്ളതെന്നും എം.മുകുന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: