കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി. യോഗത്തില്‍ ബിജെപി കണ്ണൂര്‍ ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന രംഗത്ത് അധഃസ്ഥിത, ദുര്ബ ല, പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പോരാട്ടം നടത്തിയ മഹാത്മാവാണ് അയ്യങ്കാളിയെന്ന് അദ്ദേഹം പറഞ്ഞു.
അയ്യങ്കാളിക്കും, അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ക്കും അര്‍ഹമായ പരിഗണനയോ അംഗീകാരമോ നല്കാന് പിന്‍തലമുറയോ കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകളോ തയ്യാറായില്ല. ചരിത്രവസ്തുതകളെ അവഗണിക്കാനുള്ള ആസൂത്രിത നീക്കമാണിവിടെ നടക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രഥമ പരിഗണന നല്‍കിയത് കേരളത്തിലെ പട്ടികജാതി സമൂഹത്തിനാണ്. നരേന്ദ്രമോദിയുടെ പ്രത്യേക താല്പര്യപ്രകാരം അയ്യങ്കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരില്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തിനും സാംസ്കാരിക ഗവേഷണസമുച്ചയത്തിനും 40 കോടി രൂപ അനുവദിച്ചു. കേന്ദ്രസര്‍വ്വകലാശാലയില്‍ മഹാത്മാ അയ്യങ്കാളി പഠനകേന്ദ്രവും അയ്യങ്കാളി ചെയറും അനുവദിച്ചു. ആദ്യമായിട്ടാണ് ഒരു കേന്ദ്രസര്‍വ്വകലാശാലയില്‍ അയ്യങ്കാളിയുടെ പേരില്‍ പഠനകേന്ദ്രവും ചെയറും ആരംഭിക്കുന്നത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന അനുസ്മരണ യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്.കെ..ഗിരിധരന്, വിനീഷ്ബാബു, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം പി.എ.റിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു. അനീഷ് കുമാര്‍, കുട്ടികൃഷ്ണന്, ടി.സി.മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മഹാത്മാ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ നാഷണല്‍ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍, ഗിരീഷ് ആറളം തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: