പെരുമ്പാവൂർ : പ്രേമാഭ്യർത്ഥനയുമായി പുറകെ നടന്ന് നിരന്തരം ശല്യം ചെയ്ത അയൽവാസിയായ യുവാവിനെതിരെ പരാതി നൽകിയ പതിനാറുകാരിക്ക് ക്രൂര മർദനം. പെരുമ്പാവൂരിലാണ് സംഭവം. പരിക്കേറ്റ പെൺകുട്ടി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പെണ്കുട്ടി വീട്ടില് തനിച്ചായിരുന്ന സമയത്ത് അഞ്ചംഗ സംഘം അത്രിക്രമിച്ച് കയറി മർദിക്കുകയും ശരീരത്തിൽ ബ്ലേഡ്കൊണ്ട് പരുക്കേൽപ്പിക്കുകയും ചെയ്തു. സ്ഥിരമായി പ്രേമാഭ്യർഥന നടത്തി ശല്യം ചെയ്ത 24കാരനാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇയാൾക്കെതിരെ പെൺകുട്ടിയും വീട്ടുകാരും കോടനാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം.
ഇതിനിടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ യുവാവിന്റെ വീട്ടുകാർ ശ്രമിച്ചിരുന്നുവെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ വഴങ്ങിയില്ല. തുടർന്ന് വീണ്ടും ഭീഷണി ഉണ്ടായതായും പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
കോടനാട് പോലീസിലും ആലുവ റൂറൽ എസ്പിക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: