കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പേരുമാറ്റാനുള്ള മന്ത്രിസഭ തീരുമാനത്തിന് ബംഗാള്‍ നിയമസഭയുടെ അംഗീകാരം. പശ്ചിമ ബംഗാള്‍ എന്നത് മാറ്റി ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ എന്നോ ബംഗാ എന്നോ മാറ്റുന്നതിനുള്ള നിര്‍ദ്ദേശമാണ് അംഗീകരിച്ചത്.
കോളനി വാഴ്ചക്കാലത്തെ അനുസ്മരിപ്പിക്കുന്ന പശ്ചിമ ബംഗാള്‍ എന്ന പേര് മാറ്റണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശിച്ചിരുന്നു. പേരുമാറ്റല്‍ സംബന്ധിച്ച് 26 ന് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും അനുസരിച്ചാണ് പേര് മാറ്റാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രി പ്രത ചാറ്റര്‍ജി നിയമസഭ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പേരു മാറ്റുന്നതിലൂടെ പശ്ചിമ ബംഗാളിനെ എല്ലാ മേഖലയിലും ഒന്നാമതെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനങ്ങളുടെ പേരുകളുടെ അക്ഷരമാല ക്രമത്തില്‍ ഏറ്റവും പിന്നിവാണ് പശ്ചിമ ബംഗാള്‍.
അന്തര്‍ സംസ്ഥാന മീറ്റിംഗില്‍ മമത ബാനര്‍ജിക്ക് ഏറ്റവും ഒടുവിലായി സംസാരിക്കേണ്ടി വന്നതിനാലണ് പേരുമാറ്റത്തിനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ വെസ്റ്റ് ബംഗാള്‍ എന്ന പേരുമാറ്റി പശ്ചിമബംഗ എന്ന പേരു സ്വീകരിക്കാന്‍ തീരുമാനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: