അസുര ചക്രവർത്തി ഹിരണ്യകശിപുവിന്റെ പട്ടമഹിഷി പൂർണ്ണ ഗർഭാവസ്ഥയിലായി. എട്ടാമത്തെ മാസംവന്നപ്പോൾ ഒരു ദിവസം നാരദമുനി കുശലാന്വേഷണവുമായി ഹിരണ്യന്റെ കൊട്ടാരത്തിൽ എത്തി. അങ്ങനെ അവർതമ്മിൽ കുശലം പറയുന്നതിനിടെ പത്നി ഗർഭിണിയായിട്ടുണ്ടെന്നും ഹിരണ്യകശിപു മഹാമുനി നാരദരെ അറിയിച്ചു. വന്നുചേർന്നസ്ഥിതിക്ക് അവളെ ഒന്നു കാണട്ടേ എന്നായി ചക്രവർത്തി.
അനുവാദം കിട്ടിയ നാരദമുനി സന്തോഷത്തോടെ അന്തപ്പുരത്തിൽചെന്നു. ദിവ്യതേജസ്സുള്ള ഒരുസൽപുത്രനെ നിങ്ങൾക്ക് ലഭിക്കുമെന്ന് പറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചു. ഗർഭസ്ഥ ശിശുവിനും ഉപദേശം നൽകാൻ മുനി മറന്നില്ല. ‘ഹരി നാരായണ’ എന്ന മഹാമന്ത്രമാണ് ഉപദേശരൂപത്തിൽ കൊടുത്തത്. താമസിയാതെ നാരദർ കൊട്ടാരത്തിൽനിന്നും പോയി.
പിന്നെ അദ്ദേഹം പറഞ്ഞപോലെ അസുരചക്രവർത്തിക്ക് നല്ലൊരു പുത്രൻ ജനിച്ചു. ‘പ്രഹ്ലാദൻ’ എന്ന നാമത്തിൽ അവൻ കീർത്തിമാനായി. വിദ്യനേടിയത് അസുരഗുരു ശുക്രാചാര്യരിൽ നിന്നായിരുന്നു. ഗുരു എല്ലാവരോടും പറയുന്നപോലെ പ്രഹ്ലാദനോടും പറഞ്ഞു. ‘ഈ ലോകം മുഴുവനും വായു, അഗ്നി, സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ എല്ലാവർക്കും മുകളിലാണ് നിന്റെ അച്ഛൻ. ഹിരണ്യകശിപുവിന്റെ സ്ഥാനം. ആയതിനാൽ നമ്മുടെയെല്ലാം ദൈവമായ അദ്ദേഹത്തെ ‘ഹിരണ്യായ നമഃ ‘ എന്നുസ്തുതിക്കണം.’ എന്നു പ്രഹ്ലാദനോടും ഉപദേശിച്ചു. എന്നാൽ ഗുരു പറഞ്ഞതിനെ കൂട്ടാക്കാതെ ‘ഹരി നാരായണ’ എന്നു പറഞ്ഞു ശീലിച്ചു.
ഹിരണ്യകശിപു ഒരിക്കൽ പരിശോധനയ്ക്ക് വന്നപ്പോൾ കുട്ടികളെ മുഴുവൻ ഹിരണ്യായ നമഃ എന്നുശീലിപ്പിക്കുന്നതുകണ്ട് സന്തോഷിച്ചു. മകനോട് എന്താണ് പഠിച്ചതെന്ന് ചോദിച്ചപ്പോൾ ‘ഹരി നാരായണ’ എന്നുരുവിടുന്നതാണ് കണ്ടത്. അച്ഛനെ കണ്ടമാത്രയിൽ പ്രഹ്ലാദൻ സാഷ്ടാംഗം നമിച്ചു. നാരായണനെ സ്തുതിക്കുകയാണോ വേണ്ടത് എന്നു ഒരു പൊട്ടിത്തെറിയോടെ ചോദിച്ചപ്പോൾ ‘എല്ലാം ഹരി എന്നതാണ് ശരി’.
പിന്നെ ഒട്ടും സമയം കളഞ്ഞില്ല. ശുക്രാചാര്യരിൽനിന്നും പുത്രൻ പ്രഹ്ലാദനെ കൂട്ടിക്കൊണ്ടുപോയി. കാരണം മറ്റ്കുട്ടികൾ തെറ്റു പഠിക്കാതെ ഹിരണ്യായനമഃ എന്നുതന്നെപഠിച്ചു വളരട്ടേ. എന്ന് ഗുരുവാണ് ഹിരണ്യകശിപുവിനെ ഉപദേശിച്ചത്.
കൊട്ടാരത്തിലെത്തിയശേഷം പ്രഹ്ലാദനെ ചെയ്യാത്തതൊന്നുമില്ല. ഹരി നാരായണനെ സ്തുതിക്കുന്ന തന്റെമകനെ ഹിരണ്യകശിപു വെറുത്തു. ഒരു ത്രിസന്ധ്യനേരത്താണ് അത് സംഭവിച്ചത്. ‘നിന്റെ നാരായണൻ എവിടെയുണ്ട്?’ എന്ന പ്രഹ്ലാദനോട് ചോദിച്ചു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ഭഗവാനെ തൂണിലും തുരുമ്പിലും വരെകാണാം. എന്നുചിരിച്ചുകൊണ്ടു പറഞ്ഞപ്പോൾ തന്റെ മുന്നിൽ കണ്ട തൂണിൽ ഗദാ പ്രഹരം നടത്തുകയായിരുന്നു ഹിരണ്യകശിപു.
മനുഷ്യനുനും മൃഗവുമല്ലാതെ സാക്ഷാൽ നരസിംഹം ആ തൂണിൽനിന്നും അവതരിച്ചു. ഹിരണ്യകശിപുവിന്റെ കുടലുമാല വലിച്ചെടുത്ത് നരസിംഹമൂർത്തി തക്തം കൊണ്ട് തർപ്പണം ചെയ്തു. അടുത്തരാജാവായി പ്രഹ്ലാദ കുമാരനെ ഭഗവാൻ അഭിഷേകം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: