ചെന്നൈ: തമിഴ്നാട്ടില്‍ അമ്മ ബ്രാന്റിലേക്ക് കൂടുതല്‍ ഉത്പന്നങ്ങളും പദ്ധതികളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജയലളിത. തമിഴ്നാട്ടിലെ ഗ്രാമീണ മേഖലയിലുള്ളവരുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ 500 അമ്മ ജിമ്മുകളും 500 പാര്‍ക്കുകളും നിര്‍മിക്കുമെന്ന് ജയലളിത നിയമസഭയില്‍ പ്രഖ്യാപിച്ചു.
അമ്മ ഇഡ്ഡലിക്കും അമ്മ കുടിനീരിനും ശേഷം ജയലളിത വീണ്ടും അമ്മ ബ്രാന്റുമായി രംഗത്ത് വരികയാണ്. ജനപ്രിയ പദ്ധതികള്‍ക്കെല്ലാം അമ്മയുടെ ബ്രാന്റ് ജയലളിത ഉറപ്പാക്കുന്നു. ഏറ്റവും പുതിയ പദ്ധതികള്‍ അമ്മ ജിമ്മുകളും പാര്‍ക്കുകളുമാണ്. 50 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഓരോ ജിമ്മുകള്‍ക്കുമായി 10 ലക്ഷം രൂപ ചെലവാക്കും.
നൂറ് കോടി രൂപ ചെലവാക്കിയാണ് അമ്മ പാര്‍ക്കുകള്‍ നിര്‍മ്മിക്കുക. കുട്ടികള്‍ക്കുള്ള കളിസ്ഥലം, സിമന്റ് ബഞ്ചുകള്‍, ശൗചാലയങ്ങള്‍, നടപ്പാതകള്‍ എന്നിവ പാര്‍ക്കുകളില്‍ ഉണ്ടാവും. കൂടാതെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കൂട്ടിരിപ്പുകാര്‍ക്കായി സംസ്ഥാനത്തൊട്ടാകെ 11. 62 കോടി രൂപ ചെലവില്‍ 22 താത്ക്കാലില സ്റ്റേ ഹോമുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും ജയലളിത പ്രഖ്യാപിച്ചു. ഒരു രൂപയ്ക്ക് പ്രാതലും രണ്ട് രൂപയ്ക്ക് ഉച്ചഭക്ഷണവും കിട്ടുന്ന ജയലളിതയുടെ അമ്മ ക്യാന്റീനുകള്‍ തമിഴ്നാട്ടില്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ കുടിവെള്ളത്തില്‍ വരെ അമ്മ ബ്രാന്റ് പതിപ്പിച്ചതിന് ചെന്നൈ പ്രളയകാലത്ത് ജയലളിതയ്ക്ക് വലിയ വിമര്‍ശനവും നേരിടേണ്ടി വന്നിട്ടുണ്ട്.
പ്രളയകാലത്ത് തമിഴ്നാടിനെ മുഴുവന്‍ അമ്മമയമാക്കുന്ന ഉത്പന്നങ്ങളിലൂടെയും പദ്ധതികളിലൂടെയും ഇടിവ് നേടിയ ജയലളിത ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് പുതിയ പദ്ധതികളിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: