വണ്ണപ്പുറം: പെട്രോളടിക്കാനെത്തിയ മൂന്നംഗ സംഘം ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. വണ്ണപ്പുറം മോളത്ത് നിഷാദ് (29), കണിമലയില്‍ ജിതിന് (25), മൂവാറ്റുപുഴ പനങ്കര വിലങ്ങുംപാറയില്‍ ജോബിന്(30) എന്നവരാണ് പിടിയിലായത്.
സംഭവം നടന്നിട്ട് ഒന്നരമാസം പിന്നിട്ടിട്ടും പ്രതികളെ പിടാകൂടാത്തതിനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഇടപെട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു.
പുതിയാതായി ചാര്‍ജെടുത്ത എസ്ഐ പി കെ അസീസാണ് കേസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ അമ്പലപ്പടിയിലെ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്നും പമ്പില്‍ നിന്ന് കവര്‍ന്ന പണം കണ്ടെത്തിയതായി എസ്ഐ അറിയിച്ചു. വണ്ണപ്പുറം സാരഥി പെട്രോള്‍ പമ്പില്‍ രാത്രിയിലാണ് അക്രമം നടന്നതെന്ന് പമ്പ് ജീവനക്കാരന് പറയുന്നു. പെട്രോള്‍ പമ്പ് ജീവനക്കാരനായ ദാമോദരനാണ് പരിക്കേറ്റത്.
ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബൈക്കിലെത്തിയ സംഘം ജീവനക്കാരനുമായി വാക്കേറ്റമുണ്ടാവുകയും ഇയാളുടെ പോക്കറ്റില്‍ കിടന്ന പണം സംഘം മര്‍ദ്ദിച്ച് അപഹരിക്കുകയുമായിരുന്നു. മേഖലിയിലെ ഡിവൈഎഫ്ഐ നേതാക്കളാണ് പിടിയിലായ പ്രതികള്‍. വണ്ണപ്പുറത്തെ ഒരു വീട്ടില്‍ കല്യാണ സല്‍ക്കാരത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു.
ഇതിന് ശേഷമാണ് മദ്യലഹരിയില്‍ പമ്പില്‍ പ്രതികള്‍ ആക്രമണം അഴിച്ച് വിട്ടത്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: