അമ്പലപ്പുഴ: പാല്‍പ്പായസത്തിന്റെ വിലവര്‍ദ്ധനവിന് എതിരെ ഹിന്ദു ഐക്യവേദി ദേവസ്വ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പടിഞ്ഞാറെ നടയില്‍ നിന്നും പ്രകടനമായി എത്തിയപ്രവര്ത്തകരാണ് ക്ഷേത്രത്തിനു തെക്കുഭാഗത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചത്. ക്ഷേത്രത്തെ കച്ചവടച്ചരക്ക് ആക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു പറഞ്ഞു. ആചാര വിശ്വാസങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റം ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ #െത്തി മന്ത്രി ജി. സുധാകരന് ഹൈന്ദവ സന്യാസിമാരെ ആക്ഷേപിക്കുന്നു. ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്നും ഇടതു പ്രസ്ഥാനങ്ങള്‍ പിന്തിരിഞ്ഞില്ലെങ്കില് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പു നല്കി. പാല്‍പ്പായസം ഉള്‍പ്പെടെയുള്ള വഴിപാട് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. അമ്പലപ്പുഴ താലൂക്ക് സംഘടനാ സെക്രട്ടറി ബാബു താലൂക്ക് ട്രഷറര്‍ ദിനേശന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ്, ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം തുടങ്ങിയവര്‍ ഉപരോധ സമരത്തിനു നേതൃത്വം നല്കി.
ക്രമാതീതമായ പായസവില്പന നിരക്ക് പിന്‍വലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ ഒന്നാംതീയതി വൈകിട്ട് ആറിന് പ്രതിഷേധ ധര്‍ണ്ണ നടത്താനും പ്രഖണ്ഡ് കമ്മറ്റി തീരുമാനിച്ചതായി നേതാക്കളായ സി.എന്‍. ചന്ദ്രബാബു, മോഹനന്‍പിള്ള, എ.ബി. പത്മകുമാര്‍, ആര്. രതീഷ്ബാബു തുടങങിയവര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: