ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയ പിതാവിനെ വെടിവെച്ച് കൊന്നശേഷം ശരീരഭാഗങ്ങള്‍ അറത്തുമാറ്റി മൂന്നു ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ മകന് വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ഷെറിനെതിരെ 3,500 പേജുള്ള കുറ്റപത്രം കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു.
ജോയിജോണിനെ കൊലപ്പെടുത്തിയ ശേഷം ഷെറിന് പിടിയിലായി 88-ാം ദിവസമാണ് പോലീസ് കുറ്റപത്രം കോടതിയില്‍ നല്‍കിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അനധികൃതമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
340 പേരെ ചോദ്യം ചെയ്തതില്‍ 98 പേരേയാണ് പൊലീസ് കുറ്റപത്രത്തില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് ആസ്പദമായ 152 രേഖകളും 140 തൊണ്ടി മുതലുകളും ഇതോടൊപ്പം കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ മജിസ്ട്രേറ്റിന് മുന്നില്‍ ആറ് പേര് രഹസ്യമൊഴി നല്‍കിയിട്ടുണ്ടെന്നും ഡിവൈഎസ്പി കെ.ആര്. ശിവസുതന്‍പിള്ള പറഞ്ഞു.
ഷെറിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടാബ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഫോറെന്‍സിക് പരിശോധനയക്ക് വിധേയമാക്കി. ഫോണ്‍വിളിയുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഷെറിന് താമസിച്ച ഹോട്ടല്‍, യാത്ര ചെയ്ത സ്ഥലങ്ങള്‍, മൃതദേഹം കത്തിക്കാന്‍ ഇന്ധനം വാങ്ങിയ പമ്പ് എന്നിവടങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് തുടങ്ങിവ തെളിവുകളുടെ കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത കത്തിക്കരിഞ്ഞ മാംസാവശിഷ്ടങ്ങള്‍, വസ്ത്രങ്ങള്‍, രക്തക്കറ പുരണ്ട ആയുധങ്ങള്‍, വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത ശരീര ഭാഗങ്ങള്‍ തുടങ്ങിയവ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. ഇവ കൊല്ലപ്പെട്ട ജോയിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളങ്ങളും ഷെറിന്റെ പക്കല്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും ഒന്നു തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ പോലീസ് ഉറപ്പു വരുത്തി.
മെയ് 25 വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ആഡംബരക്കാര്‍ നന്നാക്കാനായി തിരുവനന്തപുരത്ത് പോയി മടങ്ങിയ ജോയിയും മകന് ഷെറിനും സ്വത്ത് സംബന്ധിച്ച വാക്കുതര്‍ക്കവും കാലങ്ങളായി മനസ്സില്‍ സൂക്ഷിച്ച പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മടക്കയാത്രയില്‍ വിദേശനിര്‍മ്മിത തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം നഗരമധ്യത്തില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തില്‍ ബില്‍ഡിങ്ങ്സിന്റെ ഗോഡൗണില്‍ എത്തിച്ച് കത്തിച്ച ശേഷം മൃതദേഹം വെട്ടിമുറച്ച് ശരീരഭാഗങ്ങള്‍ ചാക്കിലാക്കി പമ്പാനദിയിലും വിവിധ ഭാഗങ്ങളിലുമായി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: