ഏറ്റുമാനൂര്‍: റോഡിന് കുറുകെ ഉയരംകൂടിയ മതിലുള്ള കലുങ്ക് പണിതത് യാത്രക്കാരെ ദുരിതത്തിലാക്കി. ഏറ്റുമാനൂര്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തായി അതിരമ്പുഴ ഏറ്റുമാനൂര്‍ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടറോഡിന് കുറുകെയാണ് കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായി കലുങ്ക് നിര്‍മ്മിച്ചിട്ടുളളത്. മതില് പൊക്കത്തില്‍ നിര്‍മ്മിച്ചിട്ടുളളത് മൂലം ഇതുവഴിയുളള കാല്‍നടയാത്രികരും, ഇരുചക്രമുച്ചക്ര വാഹനയാത്രികരുമാണ് ദുരിതത്തിലായത്. പഴയകാലം മുതല്‍ തന്നെ നീരൊഴുക്കിനായി നിര്‍മ്മിച്ച ചാലിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇട്ട് നിര്‍മ്മിച്ച ഈ റോഡിലൂടെ നൂറ് കണക്കിന് യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്. ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് നല്ലൊരു ശതമാനം കുറച്ചിരുന്നത് ഈ റോഡാണ്. സെട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേരാതെ യാത്രക്കാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട്-െ്രെപവറ്റ് സ്റ്റാന്റുകളിലേക്കും സമീപത്തുളള നിരവധി കച്ചവടസ്ഥാപനങ്ങളിലേക്കും എത്താനുളള എളുപ്പവഴിയായിരുന്നു ഈ റോഡ്.
കൂടാതെ അതിരമ്പുഴ, നീണ്ടുര്‍ ഭാഗങ്ങളിലേക്ക് പോകുന്ന നിരവധിയാളുകളും ഈ വഴിയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കലുങ്ക് നിര്‍മ്മാണം മൂലം യാത്രക്ക് തടസ്സംനേരിട്ടതോടെ ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡിലെ വാഹനയാത്രികര്‍ക്ക് സെന്‍ട്രല്‍ ജംഷനിലെത്തേണ്ട അവസ്ഥയാണുളളത്. ഇതുമൂലം മണിക്കുറുകളോളമാണ് ഗതാഗതം തടസ്സപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: