കോഴിക്കോട്: പിണറായി വിജയന് സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഓണത്തിന് പൂക്കളം ഇടുന്നതിനെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രി തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
മന്ത്രി ജി. സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ടി.എന്‍. സീമയുമൊക്കെ ഹിന്ദുവിരുദ്ധ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്. നിലവിളക്കിനെതിരെ ജി. സുധാകരന് രംഗത്ത് വന്നത് ഭാരതീയ പാരമ്പര്യത്തെ നിഷേധിക്കാനുള്ള ശ്രമമാണ്.
നിലവിളക്കിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് മുസ്ലിം ലീഗാണ്. അതേ സ്വരത്തിലാണ് സിപിഎമ്മും ഇപ്പോള്‍ സംസാരിക്കുന്നത്. ഇന്ത്യാ വിഭജനത്തിന് മുഹമ്മദാലി ജിന്നക്ക് കൂട്ടുനിന്നത് സിപിഎം അഖിലേന്ത്യാ സെക്രട്ടറിയായ പി.സി. ജോഷിയാണ്. സിപിഎം നേതാവായ ടി.എന്‍. സീമ അയ്യപ്പഭക്തരുടെ മനോനിയന്ത്രണം അളക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദു ആരാധനാലയങ്ങളെ സിപിഎം വെറുതേ വിടണം. എന്തുകൊണ്ടാണ് സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസങ്ങള്‍ക്ക് മാത്രം എതിരെ പറയുന്നത്.
ശ്രീകൃഷ്ണജയന്തിയും ശ്രീരാമനവമിയുമെല്ലാം എങ്ങനെ ആഘോഷിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറാകണം. മറ്റ് മതങ്ങള്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്കുമുണ്ട്. അത് സിപിഎമ്മിന്റെ ഔദാര്യല്ലെന്നും എം.ടി. രമേശ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: