ലഖ്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അമ്മയെയും കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ മോശം പരാമര്‍ശങ്ങള്‍ക്ക് സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന് സുപ്രീംകോടതി നോട്ടീസ്. കേസെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ കീഴ്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് ദല്‍ഹിയിലേക്ക് മാറ്റി.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഒരുസംഘം ഇവരെ ആക്രമിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. ഇതിനെ ന്യായീകരിച്ച് ഖാന് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ എല്ലാ സംവിധാനങ്ങളെയും സംശയത്തിലാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: