കൂത്തുപറമ്പ്: മാങ്ങാട്ടുപറമ്പിലെ കൂത്തുപറമ്പ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ എബിവിപി പ്രവര്ത്തകന് നേരെ സിപിഎം അക്രമം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് പാതിരിയാട് മുണ്ടേരിമൊട്ടയിലെ വീടിനടുത്തുവെച്ച് അദ്വൈതിന് നേരെ അക്രമമുണ്ടായത്. വാഹനത്തിലെത്തിയ സിപിഎം സംഘമാണ് അക്രമം നടത്തിയത്. അദ്വൈതിന്റെ അമ്മയുള്‍പ്പെടെയുള്ളവര്‍ നിലവിളികേട്ട് ഓടിയെത്തുമ്പോഴേക്കും സിപിഎം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ സ്കൂളില്‍വെച്ച് എസ്എഫ്ഐക്കാര്‍ സംഘംചേര്‍ന്ന് അദ്വൈതിന്റെ കയ്യില്‍ കെട്ടിയ രാഖി പൊട്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വൈകിട്ട് അദ്വൈതിന് നേരെയുണ്ടായ സിപിഎം സംഘത്തിന്റെ അക്രമം.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ എബിവിപി കൂത്ത്പറമ്പ് നഗര്‍ ജോയിന്റ് സെക്രട്ടറി വിഷ്ണുവിനെ സിപിഎമ്മുകാര്‍ സംഘംചെര്ന്ന് അക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു ഇപ്പോഴും ചികിത്സയിലായണ്. എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സിപിഎമ്മുകാരുടെ അക്രമം തുടര്‍ക്കഥയാവുകയാണ്. അതേസമയം സിപിഎമ്മുകാര്‍ നടത്തുന്ന അക്രമം പോലീസ് കണ്ടില്ലെന്നാണ് നടിക്കുന്നത്. പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസ് നടപടി സിപിഎം അക്രമികള്‍ക്ക് അഴിഞ്ഞാട്ടത്തിനുള്ള ലൈസന്‍സായിട്ടാണ് മാറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: