കണ്ണൂര്‍: സന്യാസിമാരെ ആക്ഷേപിച്ച് സിപിഎം ജില്ലാ സെക്രട്ടി പി. ജയരാജന്. ക്ഷേത്രാചാരങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച സിപിഎം പ്രകടനത്തിനെതിരേ ഇന്ന് തളിപ്പറമ്പില്‍ ആചാര സംരക്ഷണ കണ്‍വന്‍ഷനും പൊതുസമ്മേളനവും നടക്കാനിരിക്കെയാണ് സിപിഎമ്മിന്റെ വിറളി.
സ്വാമി ചിദാനന്ദപുരി, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍, തന്ത്രിമുഖ്യന്മാരായ എടവലത്ത് പുടയൂര്‍ കുബേരന് നമ്പൂതിരിപ്പാട്, വിലങ്ങറ നാരായണന് ഭാട്ടതിരിപ്പാട്, ഇ.പി. ഹരിജന്തന് നമ്പൂതിരി, സാമുദായിക നേതാക്കള്‍, ആചാര്യസ്ഥാനികര്‍, ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവരാണ് ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത്.
സന്യാസിമാരെ ആസാമിമാരെന്നും കുമ്മനത്തെ വര്‍ഗ്ഗീയതയുടെ കേരളത്തമ്പുരാനെന്നും മറ്റും വിശേഷിപ്പിക്കുന്ന പ്രസ്താവന സമ്മേളനത്തെ എതിര്‍ക്കുമെന്നു ഭീഷണിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: