ന്യൂദല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. 25 വയസ്സുള്ള യുവതി സഫ്ദാര്‍ ജങ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയിലാണ്. യുവാവിനെയും അമ്മാവനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് സംഭവം. അയല്‍വാസിയായ അഭിഷേകും അമ്മാവന് വിജയും, സഹോദരന് കിരണും സംഘവും ബാല്‍സാ ഡയറി മേഖലയിലുള്ള യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആക്രമിച്ചു. ഇതിനിടയില്‍ ഒരാള്‍ യുവതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. തീ ആളിക്കത്തി. അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയുവതിയുടെ അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവരും ആശുപത്രിയിലാണ്. അറസ്റ്റിലായ മൂവരുടെയും പേരില്‍ വധശ്രമത്തിന് കേസെടുത്തതായി പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ വിജയ് സിങ് പറഞ്ഞു.
ഇരുപത്തഞ്ചോളം പേര് എത്തി ആക്രമണം നടത്തിയെന്നും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി രക്ഷപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പത്ത്ദിവസമായി പെണ്‍കുട്ടിയെ അഭിഷേക് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ബന്ധുവായ ഒരാള്‍ പറഞ്ഞു. വളരെ ക്ഷമയോടെയാണ് പെണ്‍കുട്ടി പെരുമാറിയത്. അവളുടെ സഹോദരനോട് മാത്രം വിവരം പറഞ്ഞു. കുറച്ചുദിവസം പ്രശ്നം ഉണ്ടായില്ല. വീണ്ടും അവഹേളനം തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: